ഐഎഎസ് കേഡറിനു സമാനമായി സർക്കാർ രൂപീകരിച്ച മാനേജ്മെന്റ് കേഡറിലെ ആദ്യ മൂന്നു പേരിലൊരാളാണു താനെന്നു മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രൻ അവകാശപ്പെടുന്ന വിഡിയോ പുറത്ത്.
ഒരു വർഷം മുൻപുള്ള ടെഡ്എക്സ് പ്രഭാഷണ പരമ്പരയിലാണ് സർക്കാർ പോലും ഇതുവരെ പറയാത്ത കാര്യം അരുൺ വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടാണു താൻ പ്രവർത്തിക്കുന്നതെന്നും അരുൺ പറയുന്നു.
അരുൺ ഉൾപ്പെടെയുള്ള ഫെലോസ് പ്രവർത്തിച്ചിരുന്നത് ടെക്നോപാർക് കേന്ദ്രമായാണ്. ഐടി ഉന്നതാധികാര സമിതിയെ സഹായിക്കുന്നതിന് കരാർ അടിസ്ഥാനത്തിൽ തുടങ്ങിയ സംവിധാനം ഐഎഎസിനു സമാനമാണെന്ന വിധം അരുൺ വിവരിച്ചത് അധികാര ദുർവിനിയോഗമാണെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക