ബൊളിവീയയില്‍ നിന്നും ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. അഞ്ച് ദിവസത്തിനിടെ ബൊളീവിയന്‍ തെരുവുകളില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത് 400ലധികം മൃതദേഹങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. തെരുവുകളില്‍ നിന്നും വീടുകളില്‍ നിന്നുമാണ് ഇത്രയധികം മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ബൊളീവിയന്‍ പൊലീസ് അറിയിച്ചു.
ഇന്ത്യാ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരിച്ചവരില്‍ 85 ശതമാനം പേര്‍ക്കും കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.
കുടുംബത്തെ ആക്രമിക്കാൻ വന്ന താലിബാൻ ഭീകരരെ അഫ്ഗാൻ പെണ്‍കുട്ടി വെടിവച്ചിട്ടു
ജൂലൈ 15 മുതല്‍ 20 വരെ കൊച്ചബംബ മെട്രാപൊളിറ്റന്‍ പ്രദേശത്തു നിന്നു മാത്രം കണ്ടെത്തിയത് 191 മൃതദേഹങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. ലാ പാസില്‍ നിന്ന് 141 മൃതദേഹങ്ങളും കണ്ടെത്തിയതായി നാഷണല്‍ പൊലീസ് ഡയറക്ടര്‍ കേണല്‍ ഇവാന് റോജസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ നഗരമായ സാന്താ ക്രൂസില്‍ നിന്ന് 68 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക