കാസർകോട്ടെ തീരദേശ മേഖലകളില്‍ മത്സ്യബന്ധനവും മത്സ്യവിപണനവും നിരോധിച്ച് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവ് ഇറക്കി. കോവിഡ് സമൂഹവ്യാപന സാധ്യത ഉള്ളതിനാല്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ജൂലൈ 31 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കൂടാതെ, ജില്ലയില്‍ വാഹനങ്ങളില്‍ കൊണ്ടു നടന്നും, വീട് വിടാന്തരം കയറിയും മത്സ്യം, പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയുടെ വില്പന നടത്തുന്നത് നിരോധിച്ചതായി ജില്ലാ പോലീസ് മേധാവി ഡി.ശില്പ അറിയിച്ചു. മത്സ്യം, പച്ചക്കറി എന്നിവ കൊണ്ടുവരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ജനങ്ങളുമായി ഇടപഴുകുന്ന സാഹചര്യം ഒഴിവാക്കണം.
കൂടുതല്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ഉറവിടം അറിയാതെ രോഗം സ്ഥിതികരിക്കുന്ന സാഹചര്യം ഉള്ളതിനാല്‍ ജനങ്ങള്‍ പരാതിയുമായി പോലീസ് സ്റ്റേഷനുകളിലേക്ക് പോകുന്നത് പരമാവധി ഒഴിവാക്കണം. പോലീസ് സ്റ്റേഷനില്‍ നേരിട്ട് ചെന്ന് പരാതികള്‍ കൊടുക്കുന്നതിന് പകരം ഓണ്‍ലൈന്‍ സംവിധാനങ്ങളിലുടെ പരാതി നല്‍കണം.
വ്യാപാരസ്ഥാപനങ്ങള്‍ ഉള്പ്പെടെയുള്ളകേന്ദ്രങ്ങളില് സാമൂഹ്യഅകലവും മറ്റു ശുചിത്വസുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ ബന്ധപ്പെട്ട കടയുടമകള്‍ക്കെതിരെ കേസെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഡിവൈഎസ്പിമാര്‍ക്ക് നിര്‍ദേശം നല്കി.
പൊതുസ്ഥലത്തും, ജോലിസ്ഥലത്തും മാസ്ക് നിര്‍ബന്ധമായും ധരിക്കണം. വീടുകളിലും, സ്ഥാപനങ്ങളിലും ക്വാറന്ൈറനില് കഴിയാന്‍ നിര്‍ദേശിക്കപ്പെട്ടവരെ നിരീക്ഷിക്കാന്‍ കൂടുതല്‍ പോലിസിനെ നിയോഗിച്ചു. അന്യസംസ്ഥാനങ്ങളില്‍നിന്നു വരുന്ന ചരക്കുലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അനാവശ്യമായി റോഡ് സൈഡില്‍ നിര്‍ത്തിയിടാന്‍അനുവദിക്കില്ലെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക