തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വസതി സ്വന്തമാക്കാനായി ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരമായി 68 കോടി രൂപ സിവില്‍ കോടതിയില്‍ കെട്ടിവച്ച് സര്‍ക്കാര്‍. 68 കോടിയില്‍ 39.6 കോടി ജയലളിത നല്‍കാനുണ്ടായിരുന്ന നികുതി കുടിശ്ശികയിനത്തില്‍ ആദായ നികുതി വകുപ്പിലേക്കുമാണ് പോകുക. ജയലളിതയുടെ അനന്തരവരായ ജെ.ദീപയും ജെ.ദീപക്കുമാണ് വേദനിലയമടക്കം ജയലളിതയുടെ എല്ലാ സ്വത്തുക്കളുടെയും അവകാശികളെന്ന് കഴിഞ്ഞ മെയ് മാസത്തില്‍ മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ നടപടിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ജയലളിതയുടെ സ്വത്തിന് മുകളിലുളള ബന്ധുക്കളുടെ അവകാശവാദങ്ങളെ അസാധുവാക്കാന്‍ കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് സര്‍ക്കാര്‍ നടപടി. വസതി കൈവശമാക്കുന്നതിനും സ്മാരകമാക്കുന്നതിനും ഈ നീക്കത്തിലൂടെ സര്‍ക്കാരിന് സാധിക്കും. സർക്കാരിന്റെ ഈ നടപടിയിലൂടെ എല്ലാ ബാധ്യതകളില്‍ നിന്നും വസതിയെ മുക്തമാക്കാന്‍ സാധിക്കുകായും ചെയ്യും.
അനധികൃത മാർഗത്തിലൂടെ നൽകിയ സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങാതെ കേരള, എംജി സർവകലാശാലകൾ
മൂന്നു ദശാബ്ദക്കാലത്തോളം തമിഴ്നാട് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന ജയലളിത 68 -മത്തെ വയസ്സിലാണ് മരിച്ചത്. ജയലളിതയുടെ മരണത്തെ തുടർന്ന് ലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയതോടെ സംസ്ഥാനമെമ്പാടും സുരക്ഷ ശക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക