കോവിഡ് ചികിത്സയ്ക്കായി ഹോം കെയർ ഐസൊലേഷൻ കേരളത്തിൽ നടപ്പാക്കുമെന്ന് സർക്കാർ . കൊവിഡ് ബാധിച്ച ഭൂരിപക്ഷം പേർക്കും രോഗലക്ഷണം ഇല്ല. ഇവർക്ക് വലിയ ചികിത്സവേണ്ടി വരില്ലെന്നാണ് സർക്കാർ വിലയിരുത്തൽ.
മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനാണ് സിഎഫ്എൽടിസികളിൽ ഇവരെ കിടത്തുന്നത്. വീട്ടിൽ കിടത്തിയാൽ പ്രശ്നമുണ്ടാകില്ല. ഒരു കാരണവശാലും മുറി വിട്ട് പുറത്തിറങ്ങരുത്. ലക്ഷണം ഇല്ലാത്തവർക്ക് ഹോം കെയർ ഐസൊലേഷൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ത്രിതല മോണിറ്ററിങ് സംവിധാനം ഏർപ്പെടുത്തി. ജെപിഎച്ച്എൻ, ആശ വർക്കർ, വളണ്ടിയർ എന്നിവർ നിശ്ചിത ദിവസം രോഗികളെ സന്ദർശിക്കും. ആരോഗ്യനിലയിൽ ബുദ്ധിമുട്ടുണ്ടായാൽ ആശുപത്രിയിലെത്തിക്കും. സിഎഫ്എൽടിസികളിൽ കഴിയുന്നവർ പലരും വീട്ടിൽ പൊയ്ക്കോളാം, രോഗലക്ഷണം ഉണ്ടെങ്കിൽ അറിയിക്കാമെന്ന് പറയുന്നു. പരീക്ഷണ അടിസ്ഥാനത്തിൽ ആദ്യം ആരോഗ്യ പ്രവർത്തകർക്കാണ് ഹോം കെയർ ഐസൊലേഷൻ അനുവദിക്കുന്നത്.
എന്നാൽ ആരെയും നിർബന്ധിച്ച് ഹോം ഐസൊലേഷനിൽ വിടില്ല. താത്പര്യമുള്ളവർ സത്യവാങ്മൂലം നൽകണം. ഹോം ക്വാറന്റീൻ പരീക്ഷിച്ച് വിജയിച്ചതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ശൗചാലയ സൗകര്യമുള്ള മുറിയിൽ ഒറ്റയ്ക്ക് കഴിയണം. ഇതിന് കഴിയാത്തവർക്ക് സർക്കാർ കേന്ദ്രത്തിൽ കഴിയാം. ബഹുഭൂരിപക്ഷത്തിനും വീട്ടിലുള്ള മറ്റുള്ളവർക്ക് രോഗത്തെക്കുറിച്ച് അവബോധമുണ്ടെന്നും മുഖ്യമന്ത്രി വ്യകത്മാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക