‘എന്നെ ആക്രമിച്ചത് ഭര്‍ത്താവ് നെവിനാണ് ‘ എന്നാണ് മെറിന് അവസാനമായി പോലീസിനോട് വെളിപ്പെടുത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ആംബുലന്‍സില്‍വെച്ച് തന്നെ കൊല്ലാന്‍ ശ്രമിച്ചത് നെവിന് എന്ന് വിളിക്കുന്ന തന്റെ ഭര്‍ത്താവ് ഫിലിപ്പ് മാത്യു ആണെന്ന് മെറിന് പോലീസിനോട് വെളിപ്പെടുത്തിയതായി യുഎസിലെ പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട് ചെയ്തത്.
അവസാന ഷിഫ്റ്റും കഴിഞ്ഞ് സഹപ്രവര്‍ത്തകരോട് യാത്രപറഞ്ഞിറങ്ങിയ മെറിനെ, കാര്‍പാര്‍ക്കു ചെയ്യുന്ന ഇടത്തുവെച്ചാണ് അടിച്ചു വീഴ്ത്തി കത്തികൊണ്ട് കുത്തി നെവിന് മുറിവേല്‍പ്പിച്ചത്. 17 തവണ കത്തികൊണ്ട് മെറിനെ ആഞ്ഞുകുത്തി.. മരണമുറപ്പിക്കാനായി നെവിന് തന്റെ കാര്‍ മെറിന്റെ ശരീരത്തിലൂടെ ഓടിച്ചുകയറ്റി. മെറിന് ജോലിചെയ്യുന്ന ആശുപത്രിയില്‍ പുലര്‍ച്ചെ 6 .45 ഓടെ എത്തിയ നെവിന് പാര്‍ക്കിംഗ് ഏരിയയില്‍ കാത്തിരുന്നു. കോവിഡ് വാര്‍ഡിലെ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ മെറിന് പാര്‍ക്കിംഗ് ഏരിയയിലെത്തി തന്റെ കാറില്‍ കയറാനൊരുങ്ങവേയാണ് നെവിന് ആക്രമിച്ചതെന്ന് പോലീസ് പറയുന്നു.
2016 ജൂലൈ 30 ന് വിവാഹിതരായ മെറിന്റെയും നെവിന്റെയും ദാമ്ബത്യ ജീവിതത്തില്‍ ഏറെ വൈകാതെ തന്നെ പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നു. 2018 ല്‍ മെറിനെ കൊന്ന് താന്‍ ആത്മഹത്യ ചെയ്യുമെന്ന്ഭീഷണി മുഴക്കിയതിനെത്തുടര്‍ന്ന് പോലീസ് നെവിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഡിസംബറില്‍ ഇരുവരും ഒരുമിച്ച് നാട്ടിലെത്തിയതായും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ മെറിന്റെ മാതാപിതാക്കള്‍ അറിഞ്ഞിരുന്നുവെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്. പിന്നീട് ഫ്ലോറിഡയില്‍ മടങ്ങിയെത്തിയ നെവിന് ഒറ്റയ്ക്കാണ് താമസിച്ചത്. മകളെ തന്റെ മാതാപിതാക്കളെ ഏല്‍പ്പിച്ച ശേഷമാണ് മെറിന് തിരിച്ചെത്തിയത്. എന്നാല്‍, പിന്നീടങ്ങോട്ടുള്ള നെവിന്റെ സമീപനത്തില്‍ മെറിന് അസ്വസ്ഥയായിരുന്നു.
ജൂലൈ 19 ന് വിവാഹമോചനക്കാര്യം മെറിന് കോറല്‍ സ്പ്രിങ്സ് പോലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചിരുന്നു. മെറിന്റെ സ്വകാര്യ ചിത്രങ്ങള്‍ തന്റെ ഭര്‍ത്താവായ നെവിന് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുമെന്ന് ഭയപ്പെട്ടിരുന്നതായും മെറിന് പോലീസിനെ അറിയിച്ചു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കുത്തേറ്റ് അലറിക്കരഞ്ഞ മെറിനെ രക്ഷിക്കാനെത്തിയവര്ക്കുനേരെയും നെവിന് കത്തിവീശി. അവിടെനിന്നും കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ സഹപ്രവര്‍ത്തകര്‍ നെവിന് സഞ്ചരിച്ച വാഹനത്തിന്റെ നമ്ബര്‍ പ്ലേറ്റിന്റെ ചിത്രം പോലീസിന് കൈമാറി. തുടര്‍ന്ന്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മെറിനെ രക്ഷിക്കാനായില്ലെന്ന് പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക