കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ വിമാനാപകടം ഏവരെയും നടുക്കിയിരുന്നു. ഈ മാസം ഏഴിനാണ് ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പെട്ടത്. അപകടത്തിൽ പൈലറ്റും യാത്രക്കാരുമടക്കം 18 പേരാണ് മരിച്ചത്. കരിപ്പൂരിലെ വിമാനാപകടം അന്വേഷിക്കാന്‍ ക്യാപ്റ്റന്‍ എസ്.എസ്. ചഹറിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ്. അഞ്ചു മാസത്തിനുള്ളിൽ വിമാനാപകടം സംബന്ധിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കാന്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നിര്‍ദേശം നല്കി.
അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമാനാപകടത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഈ മഴക്കാലത്ത് വലിയ വിമാനം ഇറങ്ങുന്നതു തടഞ്ഞു കൊണ്ട് ഡിജിസിഎ ഉത്തരവിട്ടത്. റണ്‍വേ നവീകരണത്തിന്റെ പേരില്‍ ഏറെക്കാലം വലിയ വിമാനങ്ങള്‍ക്ക് വിലക്കുണ്ടായിരുന്ന കരിപ്പൂരില്‍ 2018 ഡിസംബറിലാണ് വീണ്ടും വലിയ വിമാനങ്ങള്‍ സര്‍വീസ് ആരംഭിച്ചത്. തുടർന്നാണ് നാടിനെ നടുക്കിയ അപകടം ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക