ഇംഗ്ലീഷ് ഓഫ് സ്പിന്നര്‍ ലോറ മാര്‍ഷ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ ഡിസംബറില്‍ വിരമിച്ച ലോറ ‘ദ് ഹണ്ട്രഡ് ലീഗി’ന്റെ ഉദ്ഘാടന സീസണില്‍ കളിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഒന്‍പത് ടെസ്റ്റുകള്‍, 103 ഏകദിനങ്ങള്‍, 67 ടി20 എന്നിവയില്‍ നിന്നായി 217 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള താരം കൂടിയാണ് മുപ്പത്തിമൂന്നുകാരിയായ ലോറ.
നീറ്റ് പരീക്ഷക്ക് രാജ്യത്തിന് പുറത്ത് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കില്ല; സിബിഎസ്ഇ
കെന്റ്, സസെക്സ് ടീമുകൾക്ക് വേണ്ടി കളിച്ച് തന്റെ കരിയര്‍ തുടങ്ങിയ ലോറ, സറേ സ്റ്റാര്‍സ്, സിഡ്നി സിക്സേര്‍സ്, എന്‍എസ്ഡബ്ല്യൂ ബ്രേക്കേഴ്സ്, ഒട്ടാഗോ സ്പാര്‍ക്സ് ടീമുകള്‍ക്കായും പന്തെറിഞ്ഞു. നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് 13 വര്‍ഷം നീണ്ട കരിയറിനൊടുവില്‍ ലോറ മാര്‍ഷ് വിരമിക്കുന്നത്. അതേസമയം 2009ലും 2017ലും ഐസിസി വനിത ലോകകപ്പും 2009ല്‍ ടി20 ലോകകപ്പും ലാറ നേടിയിട്ടുണ്ട്.
കരിപ്പൂര്‍ വിമാനാപകടം : അന്വഷണത്തിന് ക്യാപ്റ്റന്‍ എസ്.എസ്. ചഹറിന്റെ നേതൃത്വത്തിൽ അഞ്ചംഗ സമിതി
വിരമിക്കാനുള്ള തീരുമാനം കൃത്യസമയത്ത് എടുത്തതാണ്. കരിയറില്‍ പ്രതിനിധീകരിച്ച എല്ലാ ടീമുകള്‍ക്കും ആരാധകര്‍ക്കും നന്ദി അറിയിക്കുന്നതായും ലോറ ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക