കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ കണ്ടെത്തിയത് 56പേരുടെ മൃതദേഹങ്ങളാണ്. 14പേരെ ഇനിയും കണ്ടെത്താനുണ്ട്. കാലങ്ങളായി കുടുസ്സുമുറി ലയങ്ങളില്‍ ജീവിച്ച് മണ്ണിലാണ്ടുപോയ മനുഷ്യരെയോര്‍ത്ത് നെഞ്ചുപിടയുന്നവരൊരുപാടുണ്ട്.
കിടന്ന കിടപ്പില്‍ നിന്നൊന്ന് എഴുന്നേല്ക്കാന് പോലും സമയം കൊടുക്കാതെയാണ് പെട്ടിമുടിയിലെ മനുഷ്യരെ മരണം കവര്‍ന്നെടുത്തത്. ബെഡ്ഷീറ്റുകള്‍ പുതച്ച നിലയില്‍ മണ്ണിനടിയില്‍ നിന്ന് കിട്ടിയ മൃതദേഹങ്ങള്‍ അപകടത്തിന്റെ തീവ്രത വിളിച്ചോതുന്നു.
ബാലചന്ദ്രന് ചുള്ളിക്കാടിന്റെ കവിത
മണ്ണു വിഴുങ്ങിക്കളഞ്ഞ ജന്മങ്ങളെ
നിങ്ങളെങ്ങാനുമാ സീതയെക്കണ്ടുവോ
എല്ലാം മടുത്തു കിരീടമഴിച്ചു തന്
കണ്ണീരില്‍ മുങ്ങി മരിച്ച രാജാവിനെ
കണ്ടാല്‍ പറയൂ, നശിക്കട്ടെ സര്‍വ്വവും
രണ്ടാമതും പിളരട്ടെ ഭൂമണ്ഡലം
പ്രതികരിക്കാൻ ഇവിടെ എഴുതുക