മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എങ്കിലും അദ്ദേഹം വെന്റിലേറ്ററില്‍ തന്നെ തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഓഗസ്റ്റ് 10നാണ് ശ്വാസകോശ അണുബാധയെ തുടര്‍ന്ന് പ്രണബ് മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് കോവിഡ് രോഗവും സ്ഥിരീകരിച്ചിരുന്നു.
തലച്ചോറില്‍ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യുന്നതിനായി സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയിരുന്നു. ഓഗസ്റ്റ് 10നായിരുന്നു ശസ്ത്രക്രിയ. തുടര്‍ന്ന് വെന്റിലേറ്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസത്തെ മെഡിക്കൽ ബുള്ളറ്റിനിൽ അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമാണെന്നായിരുന്നു അറിയിച്ചത്. എന്നാൽ ഇന്ന് പുറത്തു വന്ന ആരോഗ്യനില പുരോഗതിയുണ്ടെന്ന വാർത്ത ആശ്വാസം നൽകുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക