പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്ന കാര്യത്തെ സംബന്ധിച്ച് ഇന്ന് ചർച്ച നടക്കും. കാണാതായവര്‍ക്കായി ഇതിനോടകം തന്നെ പരമാവധി മേഖലയില്‍ തിരച്ചില്‍ നടത്തിയെന്നാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങളൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കാണാതായവരുടെ ബന്ധുക്കളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ഇനിയും തിരച്ചില്‍ നടത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
കേരളത്തിൽ രണ്ട് കൊവിഡ് മരണം കൂടി; മരിച്ചത് കളമശ്ശേരി സ്വദേശിയും പള്ളുരുത്തി സ്വദേശിയും
ഏതെങ്കിലും സ്ഥലത്ത് തിരച്ചില്‍ നടത്താന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ അതിനും അധികൃതര്‍ തയ്യാറാവും. ഇതുവരെ 65 മൃതദേഹങ്ങളാണ് പെട്ടിമുടിയില്‍ നിന്നും കണ്ടെത്തിയത്. ദുരന്തത്തില്‍ ഇനി അഞ്ച് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. മണ്ണിനടയില്‍പ്പെട്ട ലയങ്ങള്‍ നിന്ന സ്ഥലം കൂടാതെ മലവെള്ളം ഒഴുകി പോയ പാതയിലും സമീപത്തെ പുഴയോരത്തുമെല്ലാം ദൗത്യസേന ദിവസങ്ങളായി തിരച്ചില്‍ നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക