സൗദി വൽക്കരണം ഉറപ്പാക്കാൻ സ്ഥാപനങ്ങളിൽ പരിശോധന ആരംഭിച്ചു. ചട്ടം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. പുതിയ മാറ്റത്തിലൂടെ ഈ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം അമ്പത് ശതമാനം വർദ്ധിപ്പിക്കാനാകുമെന്നാണ് മന്ത്രലയം പ്രതീക്ഷിക്കുന്നത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ഒമ്പത് മേഖലകളിലെ സൗദിവൽക്കരണ തോത് 70 ശതമാനമായി ഉയർത്തിയത്. ഇതിന് പിറകെ ഇന്നലെതന്നെ തലസ്ഥാന നഗരിയായ റിയാദിൽ ഈ മേഖലകളിൽ പരിശോധന ആരംഭിച്ചു. 168 സ്ഥാപനങ്ങളിൽ പരിശോധന നടത്തുകവഴി 7 ചട്ടലംഘന കണ്ടെത്തുകയും, 111 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. നേരത്തെ 18 ശതമാനമായിരുന്നു ഈ മേഖലകളിലെ സ്വദേശി അനുപാതം. ഈ സമയത്ത് 21,000 സൗദി പൗരന്മാർ ഈ മേഖലകളിൽ ജോലി ചെയ്തിരുന്നു.
കോവിഡ് വ്യാപനം; മലപ്പുറത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍
എന്നാൽ സ്വദേശി അനുപാതം 70 ശതമാനമായി ഉയർത്തിയതിലൂടെ 35,000 ത്തോളം സ്വദേശികൾക്ക് തൊഴിൽ ലഭിക്കുമെന്നാണ് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
പബ്ലിക്ക് റിലേഷൻസ് മാനേജർ, ക്യാഷർ, സെയിൽസ് മാനേജർ, മാർക്കറ്റിംഗ് മാനേജർ, സൂപ്പർവൈസർ, സ്ഥാപന നടത്തിപ്പ് ചുമതല മേധാവി, മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, കോഫി മെയ്ക്കർ, സെയിൽസ് മാൻ എന്നീ തസ്തികകളിലാണ് സ്വദേശികളെ നിയമിക്കേണ്ടത്. ഇതിലൂടെ ഈ തസ്തികളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം അമ്പത് ശതമാനത്തോളം ഉയർത്താനാകുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക