വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ നുണ പരിശോധന നടത്താനൊരുങ്ങി സിബിഐ. കലാഭവന്‍ സോബി, പ്രകാശന് തമ്പി എന്നിവരെയായിരിക്കും നുണ പരിശോധനയ്ക്ക് വിധേയരാക്കുക. പരിശോധനക്കായി സിബിഐ കോടതിയെ സമീപിക്കും. സമീപത്തുള്ള വീട്ടുകാരാണ് അപകടം നടന്ന സ്ഥലത്തേക്ക് ആദ്യമെത്തുന്നത്. അപകടമാണ് സംഭവിച്ചതെന്നും പുറത്തു നിന്നുള്ളവരുടെ ഇടപെടല്‍ അതിലില്ല എന്നുമാണ് സിബിഐ അന്വേഷണത്തില്‍ വ്യക്തമായത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കലാഭവന്‍ സോബിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സിബിഐ തീരുമാനിക്കുന്നത്.
ഒന്നിലധികം ഭാര്യമാരുള്ള ഭര്‍ത്താവിന്റെ പണത്തിനുമേൽ ആദ്യ ഭാര്യക്ക് മാത്രം അവകാശം
ബാലഭാസ്കറിന്റെ അപകട സ്ഥലത്ത് പലരെയും കണ്ടെന്നും അവര്‍ വാഹനം വെട്ടിപ്പൊളിക്കാന്‍ ശ്രമിച്ചു എന്നുള്ള വിവരങ്ങളാണ് കലാഭവന്‍ സോബി സിബിഐയോട് മുൻപ് പറഞ്ഞത്. തുടര്‍ന്ന് കലാഭവന്‍ സോബിയെ സംഭവ സ്ഥലത്ത് കൊണ്ടുപോയി സിബിഐ തെളിവെടുപ്പു നടത്തിയിരുന്നു. തുടർന്ന് അദ്ദേഹത്തിൽ നിന്ന് വിശദമായ മൊഴിയുമെടുത്തു. എന്നാല്‍ സിബിഐയുടെ പരിശോധനയില്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് സോബി പറയുന്നതെന്നാണ് സിബിഐ വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായി അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള വീട്ടുകാരുടെ മൊഴി സിബിഐ എടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക