കൊടുങ്ങല്ലൂര്‍: ന്യൂസിലാന്‍ഡിലെ പള്ളികളില്‍ 51 പേരെ കൂട്ടക്കൊല ചെയ്ത വംശീയ ഭീകരന് ശിക്ഷ വിധിച്ചപ്പോള്‍ കാതോര്‍ത്തിരുന്ന് കൊടുങ്ങല്ലൂരും. അന്ന് പിടഞ്ഞുവീണ വിശ്വാസികളില്‍ കൊടുങ്ങല്ലൂരുകാരി അന്സിയുമുണ്ടായിരുന്നു. പരോളില്ലാതെ ആജീവനാന്തം തടവാണ് പൈശാചിക കൊലപാതകത്തിന് പ്രതി ബ്രെന്റണ്‍ ടാറന്റിന് കോടതി ശിക്ഷ വിധിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസില്‍ വിചാരണ ആരംഭിച്ചത്. ഇരകളുടെ ഭാഗത്ത് നിന്ന് അറുപതോളം പേര് വിചാരണയില്‍ പങ്കെടുത്തിരുന്നു. മനുഷ്യത്വരഹിതവും അതിക്രൂരവുമായ കൂട്ടക്കൊലയാണ് പ്രതി നടത്തിയതെന്ന് കോടതി വിധിപ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15നാണ് ന്യൂസിലാന്‍ഡ് ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ മസ്ജിദ്, ലിന്‍വുഡ് ഇസ്ലാമിക് സെന്റര്‍ എന്നിവിടങ്ങളില്‍ കൂട്ടക്കൊല അരങ്ങേറിയത്. അല്‍നൂര്‍ പള്ളിയില്‍ ഭീകരന് നടത്തിയ കൂട്ടക്കൊലയിലാണ് കൊടുങ്ങല്ലൂര്‍ സ്വദേശിനി അന്‍സിയുടെ ജീവന് െപാലിഞ്ഞത്. കൊടുങ്ങല്ലൂര്‍ കരിപ്പാക്കുളം പരേതനായ അലിബാവയുടെ മകളും, തിരുവെളളൂര്‍ പൊന്നാത്ത് അബ്ദുല്‍ നാസറിെന്റ ഭാര്യയുമായ അന്‍സി നൂസിലാന്ഡില് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായിരുന്നു. അവിടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിചെയ്തിരുന്ന ഭര്‍ത്താവിനൊപ്പം താമസിച്ചായിരുന്നു പഠനം.
അന്‍സിയക്കൊപ്പം വെള്ളിയാഴ്ച നമസ്കാരത്തിന് പള്ളിയില്‍ പോയ ഭര്‍ത്താവ് അബ്ദുല്‍ നാസര്‍ ആയുസിെന്റ വലുപ്പം കൊണ്ട് മാത്രം ഭീകരെന്റ തോക്കിന് മുന്നില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍, പ്രിയതമ കണ്മുന്നില് പിടഞ്ഞുവീണതിന്റെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല.
ആദ്യഭാര്യയുടെ രണ്ടാം വിവാഹത്തിലെ മകളെ മുന്‍ ഭർത്താവ് ചെളിയില്‍ മുക്കി കൊന്നു; കാരണം അസൂയ
കൂട്ടക്കൊലയില്‍ മലയാളി യുവതിയും രക്തസാക്ഷിയായത് ഞെട്ടലോടെയാണ് നാട്ടുകാരും കേരളവും ശ്രവിച്ചത്. 11ാം നാളില്‍ ജന്മനാട്ടിലെത്തിച്ച അന്‍സിയുടെ മൃതദേഹത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ആയിരങ്ങളെത്തിയിരുന്നു.
അന്‍സി ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ക്കാണ് വെടിവെപ്പില്‍ ജീവന് നഷ്ടമായത്. 42 പേര്‍ക്ക് മാരകമായി പരിക്കേറ്റിരുന്നു. ദുരന്തത്തിനിരയായവരുടെ ബന്ധുക്കളെയും സമുദായത്തെയും തങ്ങളുടെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ ന്യൂസിലാന്‍ഡ് ഭരണകൂടത്തിന്റെ നടപടി ലോകവ്യാപകമായി പ്രശംസ നേടിയിരുന്നു. കൊലയാളി ഭീകരന് മുന്നോട്ടുവെച്ച ആശയം ചര്‍ച്ച ചെയ്യുന്നതുപോലും ന്യുസിലാന്‍ഡ് നിരോധിച്ചു. രക്തസാക്ഷികളുടെ ഉറ്റവരെ ചേര്‍ത്ത് പിടിച്ച ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്റെ ചിത്രവും ലോകത്തിന് മറക്കാനാകാത്തതാണ്. ഈ വനിതക്കും ന്യൂസിലാന്‍ഡ് ജനതക്കും വേണ്ടി കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാമസ്ജിദില്‍ പ്രാര്‍ഥന പോലും നടക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക