രാജ്യങ്ങളെല്ലാം കൊറോണ വാക്സിന് കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളിലാണ്. ഈ സമയത്താണ് ഏറ്റവും ഒടുവില്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയും നിര്‍ണായക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വരുന്നത് കൊറോണ വൈറസിന്റെ വകഭേദങ്ങളെ പ്രതിരോധിക്കാനും കണ്ടെത്തി നശിപ്പിക്കാനും വഴിവുള്ള വാക്സിനാണെന്നാണ് ഇവർ പറയുന്നത്
ലോകത്തെ മുൾമുനയിൽ നിർത്തിയ കൊറോണ വൈറസിനെ ചെറുക്കുക എന്നതിലുപരി വൈറസിന്റെ വ്യത്യസ്ത വകഭേദങ്ങളെ പ്രതിരോധിക്കാനും കണ്ടെത്തി നശിപ്പിക്കാനും കെല്‍പ്പുള്ള വാക്സിനാണ് തയ്യാറാക്കുന്നതെന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി അറിയിച്ചു.
സാര്‍സ്കോവ്-2 വൈറസുകളെ പ്രതിരോധിക്കാനുള്ള വാക്സിനാണ് കേംബ്രിഡ്ജ് നിര്‍മ്മിക്കുന്നത്. സാര്‍സ്കോവ്-2 എന്ന വൈറസില്‍ നിന്ന് മനുഷ്യ ശരീരത്തെ ബാധിക്കാവുന്ന ഏഴ് തരം വൈറസുകള്‍ ഉണ്ടാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
ഭാവിയില്‍ പുറത്ത് വന്നേക്കാവുന്ന സാര്‍സ്കോവ്-2ന്റെ വിവിധ തരം വകഭേദങ്ങളെ ചെറുക്കുക എന്നതാണ് ലക്ഷ്യമെന്ന് ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 28 മുതലാണ് ആദ്യഘട്ട പരീക്ഷണം ആരംഭിക്കുകയെന്ന് നേരത്തെ തന്നെ കേംബ്രിഡ്ജ് അറിയിച്ചിരുന്നു. ‘ഡയോസ്-കോവാക്സ് 2’ എന്നാണ് കേംബ്രിഡ്ജിന്റെ വാക്സിന് പേര് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക