ആളുകള്‍ പരസ്പരം യുദ്ധം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ശക്തികള്‍ രാജ്യത്ത് വിദ്വേഷത്തിന്റെ വിഷം പടര്‍ത്തുകയാണെന്ന് സോണിയ ഗാന്ധി . രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലാണെന്നും ജനാധിപത്യം നശിപ്പിക്കപ്പെടുകയാണെന്നും അവര്‍ പറഞ്ഞു. മോദി സര്‍ക്കാരിനെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.
ഇന്ത്യയിലെ ജനങ്ങളും നമ്മുടെ ഗോത്രവര്‍ഗക്കാരും സ്ത്രീകളും യുവാക്കളും വായ അടച്ചിരിക്കണമെന്ന് അത്തരത്തിലുള്ള ശക്തികള്‍ ആഗ്രഹിക്കുന്നുവെന്നും സോണിയാ ഗാന്ധി പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തിനിപ്പുറത്തും നമ്മുടെ ജനാധിപത്യവും ഭരണഘടനയും ഭീഷണിയിലായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
നമ്മുടെ രാജ്യം ഇത്രയും ദുഷ്കരമായ ഒരു അവസ്ഥ അഭിമുഖീകരിക്കുമെന്ന് മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ബി.ആര് അംബേദ്കര്‍ എന്നിവരുള്‍പ്പെടെ നമ്മുടെ പൂര്‍വ്വികര്‍ ആരും കരുതിക്കാണില്ലെന്നും സോണിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക