സംസ്ഥാനത്തെ ഓണക്കാല പൂ വിപണിയും വൻ പ്രതിസന്ധിയിലാണ്. ടൺ കണക്കിന് പൂക്കള്‍ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിച്ച പല വിൽപ്പനക്കാരും ഇത്തവണ വിൽപന നാമമാത്രമായി ചുരുക്കി. കര്‍ശന നിയന്ത്രണങ്ങളോടെ അയൽസംസ്ഥാനങ്ങളിൽ നിന്ന് പൂക്കള്‍ കൊണ്ടുവരാൻ അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് തിരുത്തിയെങ്കിലും വിപണിയിൽ മുൻവര്‍ഷത്തേതുമായി താരതമ്യപ്പെടുത്തിയാൽ ചലനം കുറവാണ്
മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കച്ചവടക്കാര്‍ക്കും കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് പൂക്കള്‍ വിൽക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. വിൽപനയ്ക്കിടെ വൈറസ് വ്യാപനം ഒഴിവാക്കുന്നതിനായി ഇടകലര്‍ന്ന് കച്ചവടം നടത്തുന്നത് ഒഴിവാക്കാനും പരമാവധി ക്യാഷ്ലസ് ഇടപാടുകള്‍ നടത്താനുമാണ് നിര്‍ദേശം. സാമൂഹിക അകലമടക്കം പാലിക്കുകയും വേണം. കൊവിഡ് വ്യാപനം ഒഴിവാക്കാൻ അന്യസംസ്ഥാനങ്ങളിൽ നിന്ന് പൂക്കള്‍ കൊണ്ടുവരുന്നത് ആദ്യഘട്ടതതിൽ വിലക്കിയിരുന്നെങ്കിലും സംസ്ഥാനത്തിനു പുറത്തു നിന്നുള്ള പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും വിലക്കില്ലാതിരിക്കേ പൂക്കള്‍ക്കുള്ള വിലക്കും നീക്കുകയായിരുന്നു.
ജോലി ചെയ്യാത്ത സർക്കാർ ജീവനക്കാരോട് വിരമിക്കാൻ ആവശ്യപ്പെടും; മാർഗ്ഗനിർദ്ദേശവുമായി കേന്ദ്രം
പൂക്കളിൽ നിന്ന് വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത വളരെക്കുറവാണെന്നാണ് പാലക്കാട് ക്വാളിറ്റി ക്ലിനിക്കിലെ ഇൻ്റേണൽ മെഡിസിൻ കൺസള്‍ട്ടൻ്റായ ഡോ. അരുൺ എൻ എം പറയുന്നത്. “യാതൊരു സാധ്യതയുമില്ല.” ഡോക്ടര്‍ അരുൺ എൻ എം പറഞ്ഞു. “തുടക്കത്തിൽ, ആദ്യ കാലത്ത് അങ്ങനെ ചില സംശയങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പ്രതലങ്ങളിൽ നിന്ന് വൈറസ് പകരാനുള്ള സാധ്യത തീരെയില്ലെന്നാണ് സിഡിസി ഉള്‍പ്പെടെയുള്ള ഏജൻസികള്‍ പറയുന്നത്. ആശുപത്രി സാഹചര്യങ്ങളിലല്ലാതെ പ്രതലങ്ങളിലൂടെ സാധ്യത വളരെ വളരെ കുറവാണ്.” അദ്ദേഹം വ്യക്തമാക്കി. മനുഷ്യകോശങ്ങളിൽ മാത്രമേ വൈറസ് ജീവിക്കൂവെന്നും നിര്‍ജീവമായ വസ്തുക്കളിൽ ജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പൂക്കള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികളിൽ നിന്ന് വൈറസ് ബാധയേൽക്കാനുള്ള സാധ്യത കുറവാണെന്നാണ് ആരോഗ്യ ഏജൻസികളും ചൂണ്ടിക്കാണിക്കുന്നത്. “ഒരു കച്ചവടസാധനത്തിൽ നിന്ന് കൊവിഡ്-19 ബാധിക്കാനുള്ള സാധ്യത കുറവാണ്. അതുപോലെ കൈമാറ്റം ചെയ്യപ്പെടുകയും മറ്റൊരിടത്തു നിന്നു കൊണ്ടുവരികയും പല സാഹചര്യങ്ങളിലൂടെയും താപനിലയിലൂടെയും കടന്നു പോകുകയും ചെയ്യുന്ന പാക്കേജുകളിൽ നിന്ന് വൈറസ് ബാധയുണ്ടാകാനുള്ള സാധ്യതയും കുറവാണ്.” ലോകാരോഗ്യസംഘടനയുടെ വെബ്സൈറ്റിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക