തിരുവനന്തപുരം: ബൈക്ക് റേസിംഗുമായി ബദ്ധപ്പെട്ട് തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്ഐ സംഘര്‍ഷം. ബുധനാഴ്ച രാത്രിയില്‍ അട്ടക്കുളങ്ങരക്ക് സമീപം കരിമഠം കോളനിയിലാണ് ഇരു വിഭാഗങ്ങളായി ചേരി തിരിഞ്ഞു ആക്രമണം നടന്നത്.
സഭാ തർക്കം; യാക്കോബായ-ഓര്‍ത്തഡോക്സ് അനുരഞ്ജന ചര്‍ച്ചകള്‍ നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍
ഡിവൈഎഫ്ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് ഏറ്റുമുട്ടിയത്. ബൈക്ക് റൈസിംഗ് നടത്തിയത് യൂത്ത് കോണ്‍ഗ്രസുകാരാണ് എന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തി. എന്നാൽ എതിര്‍പ്പുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തിയതോടെ ഇരുകൂട്ടരും സംഘര്‍ഷമുണ്ടായി.
പോലീസ് ഉദ്യോഗസ്ഥര്‍ക്കും സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസുകാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഘര്‍ഷത്തിനിടെ നാടന്‍ ബോംബെറിഞ്ഞ് ഭീകര അന്തരീക്ഷം സൃഷ്ടിച്ചു. സംഭവവുമായി ബന്ധപെട്ടു പോലീസ് ആറു പേരെ കസ്റ്റഡിയില്‍ എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക