തൃശൂര്‍: തൃശൂരില്‍ കൊവിഡ് പിടിമുറുക്കുന്നു. സെപ്തംബറില്‍ രോഗം വല്ലാതെ വര്‍ദ്ധിക്കുമെന്ന ആരോഗ്യമന്ത്രിയുടെ വാക്കുകളെ ശരിവെക്കുന്ന തരത്തിലാണ് ജില്ലയിലെ രോഗബാധ. രണ്ടാഴ്ചയായി ജില്ലയില്‍ മരണ സംഖ്യ കൂടുകയാണ്. ആഗസ്റ്റ് മാസത്തില്‍ മാത്രം ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് ഒമ്ബതുപേര്‍. മരിച്ചവരെല്ലാം തന്നെ മറ്റ് രോഗങ്ങളുള്ളവര്‍. ഇവരുടെ ആദ്യഘട്ട പരിശോധനാഫലത്തിലാണ് പോസ്റ്റീവ് ആണെന്ന് കണ്ടെത്തിയത്. 19 പേര് മരിച്ചുവെങ്കിലും ഔദ്യോഗിക കണക്കില്‍ നിലവില്‍ 14 പേരാണുള്ളത്.
കോവിഡ് കാലത്ത് യാത്രക്കാരെ ആകർഷിക്കാൻ ‘അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസു’മായി കെഎസ്ആര്‍ടിസി
വടക്കാഞ്ചേരിയില്‍ രണ്ട് പേരും പട്ടിക്കാട് ഒരാളുമാണ് മരിച്ചത്. മൂന്നുപേരെ സംസ്ഥാന ആരോഗ്യ വകുപ്പ് കൊവിഡ് മരണത്തില്‍ നിന്നും ഒഴിവാക്കി. ബാക്കി രണ്ടുപേരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് നല്‍കിയിട്ടുണ്ടെങ്കിലും ഇതര കാര്യങ്ങള്‍ കൂടി വിശദമായി പഠിച്ചതിന് പിന്നാലെ മാത്രമേ പട്ടികയില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. ജില്ലയില്‍ രോഗ വ്യാപനം കൂടുമെന്ന മുന്നറിയിപ്പ് ശരിവെയ്ക്കുന്നതാണ് ജില്ലയിലെ അടുത്ത ദിവസങ്ങളിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക