2004ലെ പാകിസ്ഥാന് പര്യടനത്തില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ധോനിയെ വേണമെന്ന ആവശ്യം ഗാംഗുലി മുന്പോട്ട് വെച്ചെങ്കിലും പാര്‍ഥീവ് പട്ടേലിനെയാണ് സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തിയത് എന്ന് മുന്‍ പരിശീലകന് ജോണ്‍ റൈറ്റ്.
ധോനിയെ ടീമിലെടുക്കാന്‍ ഗാംഗുലി ആ സമയം അതിയായി ആഗ്രഹിച്ചിരുന്നു. ടീമിന്റെ പടിവാതില്‍ വരെ ധോനിയെത്തി. എന്നാല്‍ അവസാന നിമിഷം ധോനി ടീമില്‍ നിന്നും പുറത്തായി. ധോനിയെ കുറിച്ച് ഗാംഗുലിക്ക് നല്ല മതിപ്പായിരുന്നു. യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നായകനായിരുന്നു ഗാംഗുലി എന്നും ജോണ്‍ റൈറ്റ് പറഞ്ഞു.
15 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് എത്തിയ പര്യടനമായിരുന്നു അത്. മൂന്ന് ടെസ്റ്റും, അഞ്ച് ഏകദിനവും ഇന്ത്യ അവിടെ കളിച്ചു. ഏകദിനത്തില്‍ രാഹുല്‍ ദ്രാവിഡും ടെസ്റ്റില്‍ പാര്‍ഥീവ് പട്ടേലും ഇന്ത്യക്കായി ഈ സമയം വിക്കറ്റിന് പിന്നിലെത്തി. ഏകദിന പരമ്പര 3-2നും, ടെസ്റ്റ് 2-1നും ഇന്ത്യ നേടി.
2004ലെ പാക് പര്യടനം നഷ്ടമായെങ്കിലും അതേ വര്‍ഷം തന്നെ ധോനി ഇന്ത്യന്‍ ടീമിലേക്ക് എത്തി. ബംഗ്ലാദേശിന് എതിരെ തന്റെ 23ാം വയസില്‍ ധോനി ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചു. 2005ല്‍ ശ്രീലങ്കയ്ക്കെതിരെയായിരുന്നു ധോനിയുടെ ആദ്യ ടെസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക