വീടില്ലാത്തവർക് വീട് നൽകുന്ന ‘ലൈഫ്’ ഭവനപദ്ധതിയില്‍ ബാര്‍ബര്‍ സദാശിവന് ഉള്‍പ്പെടില്ലേ? ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടിനെ ഇരുനില മാളികയാക്കുന്ന ഗുണഭോക്താക്കളുള്ള നാട്ടില്‍, കുറച്ചധികം സ്ഥലമുണ്ടെന്ന പേരില്‍ തഴയപ്പെട്ടയാളാണ് ബാര്‍ബര്‍ സദാശിവന്.
25 സെന്റിനു താഴെ സ്ഥലമുള്ളവര്‍ക്കാണ് ലൈഫ് പദ്ധതിയില്‍ വീട് നല്‍കുന്നത്. മലമുകളില്‍ ഓലക്കുടിലില്‍ താമസിക്കുന്ന സദാശിവന് 60 സെന്റ് സ്ഥലമുണ്ട്. അതാണ് വീട് ലഭിക്കാത്തതിന് കാരണം. ബളാല്‍ ഗ്രാമപഞ്ചായത്തിലെ പായാളം മലമുകളിലാണ് പടിഞ്ഞാറെ പുരയില്‍ സദാശിവനും ഭാര്യ രമണിയും താമസിക്കുന്നത്. നിത്യരോഗിയായി മലമുകളില്‍ ഭാര്യയോടൊപ്പം ദുരിത ജീവിതം നയിക്കുന്നത് കണ്‍കുളിര്‍ക്കെ കണ്ടാല്‍ ലൈഫിെന്റ മാനദണ്ഡങ്ങള്‍ മാറ്റേണ്ടിവരും
പ്രായത്തിനൊപ്പം അപൂര്‍വ രോഗം പിടിപെട്ടതിനാല്‍ സദാശിവന് ജോലി ചെയ്യാന്‍ കഴിയില്ല. മരുന്നു വാങ്ങാനും പണമില്ല. പഞ്ചായത്ത്് വൈസ് പ്രസിഡന്റ് രാധാമണിയുടെ സഹായത്താല്‍ പാലിയേറ്റിവുകാരെ ബന്ധപ്പെടുത്തിയാണ് ഇപ്പോള്‍ മരുന്ന് ലഭിക്കുന്നത്.
2017ല്‍ തലച്ചോറിലേക്കുള്ള ഞരമ്ബ് മുറിഞ്ഞ് കിടപ്പിലായി. ഇപ്പോഴും കിടപ്പില്‍ കഴിയുന്ന സദാശിവനെ നാട്ടുകാരും സുമനസ്സുകളും കൈകോര്‍ത്ത് ചികിത്സിച്ചുവരുന്നു. വിവിധ ആശുപത്രികളിലായി എട്ടുലക്ഷം രൂപയോളം ചെലവായി. ഉദാരമതികളും ബാര്‍ബര്‍ അസോസിയേഷന് ജില്ല കമ്മിറ്റിയും സദാശിവനെ സഹായിച്ചിട്ടുണ്ട്. പരസഹായമില്ലാതെ എഴുന്നേറ്റിരിക്കാന്‍ പോലും കഴിയാത്ത സദാശിവന് അലിവുള്ള മനസ്സുകള്‍ തേടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക