കൊച്ചി: ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി മെട്രോ സര്‍വ്വീസ് പുനരാരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് മെട്രോ സര്‍വീസ് നടത്തുന്നത്. പനിയുണ്ടെങ്കില്‍ യാത്ര അനുവദിക്കില്ല.
കോവിഡ് നിരീക്ഷണത്തില്‍ കഴിയവേ പീഡിപ്പിച്ചു; ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ പരാതിയുമായി യുവതി
യാത്രക്കാര്‍ക്ക് മാസ്ക് നിര്‍ബന്ധമാണ്. കൂടാതെ യാത്ര ചെയ്യുന്നവരെ തെര്‍മല്‍ സ്ക്രീനിംഗിന് വിധേയരാക്കും. ലഗേജുകള്‍ അണുവിമുക്തമാക്കും. ഒന്നിടവിട്ടുള്ള സീറ്റുകളില്‍ മാത്രമേ ഇരിക്കാന്‍ അനുവാദമുള്ളൂ. നിശ്ചിത അകലത്തില്‍ ദേഹ പരിശോധന നടത്തും. കണ്ടെയിന്മെന്റ് സോണുകളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല.
അതേസമയം പേട്ടയിലേക്ക് നീട്ടിയ മെട്രോ ലൈനിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇന്ന് നിര്‍വഹിക്കും. പേട്ട സ്റ്റേഷന് യാത്രക്കാര്‍ക്കായി തുറന്നുനല്‍കുന്നതോടെ കൊച്ചി മെട്രോയില്‍ ഡിഎംആര്‍സിയുടെ ചുമതലകള്‍ പൂര്‍ത്തിയാകും. ആലുവ മുതല്‍ തൈക്കൂടം വരെയായിരുന്നു ഇതുവരെ സര്‍വീസ്. തൈക്കുടത്ത് നിന്നും ഒരു കിലോമീറ്ററും മുന്നൂറ് മീറ്ററുമാണ് പേട്ടയിലേക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക