ചവറയിൽ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുന്നെ മുന്നണികൾ താഴെത്തട്ടിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങി. കഴിഞ്ഞ ലോക്സഭ നിയമസഭ തെരഞ്ഞെടുപ്പുകളിൽ മാറിമറിഞ്ഞ കണക്കുകളാണ് മുന്നണികളുടെ ആത്മവിശ്വാസം കൂട്ടുന്നത്.
ഷിബു ബേബി ജോണിന്റെ ഔദ്യോഗിക പ്രചാരണം ഇന്നാരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രചാരണം.എൽ.ഡി.എഫ് സ്ഥാനാർഥിയെ കണ്ടെത്താനുള്ള ചർച്ചകൾ ഇന്നും തുടരും.
ആൾക്കൂട്ടം ഒഴിവാക്കി കൊണ്ടുള്ള പ്രചാരണമാണ് ആർ.എസ്.പി.സംഘടിപ്പിക്കുന്നത്. ഉറച്ച പാർട്ടി കോട്ടകളിൽ വരവറിയിക്കാൻ ഷിബു ബേബി ജോൺ നേരിട്ടെത്തും.പാർട്ടി ദുർബല മേഖലകളിൽ ഇന്നല്ലെങ്കിൽ നാളെയെന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതായത് മാസങ്ങൾക്കകം വരുന്ന തിരഞ്ഞെടുപ്പിൽ ഈ മേഖലയിലും സാന്നിധ്യം ഉണ്ടാകും. ബേബി ജോണിന്റെ തൊഴിലാളി പ്രസ്ഥാന ചരിത്രമാണ് മത്സ്യ തൊഴിലാളിക്ക് മുമ്പിൽ ആർ എസ്.പി.വയ്ക്കുന്നത്. അതേസമയം സി.പി.എം.ശക്തനായ സ്ഥാനാർഥിയെ ചവറയിൽ തേടുകയാണ്.നിരവധി പേരുകൾ ഉണ്ടെങ്കിലും അന്തിമ പട്ടികയായിട്ടില്ല.
മന്ത്രിയായിരിക്കെ മത്സരിക്കാനിറങ്ങിയ ഷിബു ബേബി ജോണിനെ അട്ടിമറിച്ചാണ് വിജയൻപിള്ള വിജയക്കൊടി പാറിച്ചത്. ഇടത് വലത് മുന്നണികൾക്കൊപ്പം രണ്ടായി നിന്നിരുന്ന ആർഎസ്പി ഒന്നിച്ചിറങ്ങിയിട്ടും പരാജയമേറ്റു വാങ്ങേണ്ടി വന്നു. കൊല്ലത്തെ ആഞ്ഞടിച്ച ഇടത് തരംഗത്തിൽ 6187 വേട്ടുകളുടെ ഭൂരിപക്ഷമാണ് വിജയൻപിള്ളക്ക് ചവറ സമ്മാനിച്ചത്. ഇതിനു പുറമെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ മേൽക്കൈയും ഇടതു മുന്നണിയുടെ ആത്മവിശ്വാസം കൂട്ടുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക