നടന് പ്രഭാസ് ഹൈദരാബാദിലെ ഖാസിപള്ളി അര്‍ബന്‍ ഫോറസ്റ്റ് ദത്തെടുത്തു. രണ്ട് കോടി രൂപയാണ് വനത്തിന്റെ സമഗ്ര വികസനത്തിനായി പ്രഭാസ് സംഭാവന നല്‍കിയിരിക്കുന്നത്.
ടിആര്‍എസ് രാജ്യസഭാ എംപി ജെ. സന്തോഷിന്റെ നേതൃത്വത്തില്‍ നടന്ന ഗ്രീന്‍ ചലഞ്ചിന്റെ ഭാഗമായാണ് പ്രഭാസ് വനം ദത്തെടുത്തിരിക്കുന്നത്.
തെലങ്കാന വനം മന്ത്രി അലോല ഇന്ദ്ര കരണ്‍ റെഡ്ഡിയും ജെ. സന്തോഷ് കുമാര്‍ എംപിയും പ്രഭാസും ചേര്‍ന്ന് അര്‍ബന്‍ വന പാര്‍ക്കിന്റെ ശിലാസ്ഥാപനവും നടത്തി. പ്രഭാസിന്റെ പിതാവ് യുവിഎസ് രാജുവിന്റെ പേരില്‍ ഈ പാര്‍ക്ക് അറിയപ്പെടും.
കൂടാതെ റിസര്‍വ് ഫോറസ്റ്റ് മേഖലയില്‍ മരത്തൈകളും നട്ടു. വനത്തിന്റെ ചെറിയൊരു ഭാഗമാണ് അര്‍ബന്‍ ഫോറസ്റ്റ് പാര്‍ക്ക് ആക്കി മാറ്റുന്നത്. ബാക്കിയുള്ള പ്രദേശം സംരക്ഷിത മേഖലയായി തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക