കുന്നംകുളം: കുന്നംകുളത്ത് ജ്വല്ലറി ഉള്‍പ്പെടെ മൂന്നിടത്ത് ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ചശ്രമം. കുന്നംകുളത്തെ ജ്വല്ലറിക്കു പുറമേ കടവല്ലൂര്‍ കല്ലുംപുറത്തെ പ്ലാസ്റ്റിക് ഉല്പന്ന കടയിലും കേച്ചേരിയിലെ ഹോം അപ്ലയന്‍സ് സ്ഥാപനത്തിലുമാണ് കവര്‍ച്ച ശ്രമം നടത്തിയത്. കുന്നംകുളം പുളിക്കല്‍ രാജുവിെന്റ ഉടമസ്ഥതയിലുള്ള താഴത്തെ പാറയിലെ സ്വപ്ന ജ്വല്ലറിയിലും ചാലിശ്ശേരി സ്വദേശി രാജുവിെന്റ ഉടമസ്ഥതയില്‍ കല്ലുംപുറം സെന്ററിലുള്ള പോപ്പ് പ്ലാസ്റ്റിക് സാധനങ്ങള്‍ വില്‍ക്കുന്ന കടയിലും കേച്ചേരിയില്‍ വടക്കാഞ്ചേരി റോഡിലുള്ള എസ്.ഡി ഹോം അപ്ലയന്‍സ്, മൊബൈല്‍ ഗാലറി എന്നിവിടങ്ങളിലാണ് കവര്‍ച്ച ശ്രമം നടന്നത്. മഴുവഞ്ചേരി ചുള്ളിക്കാട്ടില്‍ ധനീഷിെന്റ ഉടമസ്ഥതയിലാണ് കേച്ചേരിയിലെ സ്ഥാപനം.
മൂന്നിടത്തും ഷട്ടര്‍ തിക്കി തുറന്ന നിലയിലാണ്. കല്ലുംപുറത്തെ കടയില്‍നിന്ന് നാണയ ശേഖരമായി സൂക്ഷിച്ച കുറച്ചു പണമാണ് നഷ്ടപ്പെട്ടത്. കുന്നംകുളത്തെ ജ്വല്ലറിക്കുള്ളില്‍ മോഷ്ടാവ് കയറിയെങ്കിലും ലോക്കറില്‍ സൂക്ഷിച്ചതിനാല്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കേച്ചേരിയിലെ കടയുടെ ഷട്ടര്‍ തുറന്നെങ്കിലും ഗ്ലാസ് ഡോര്‍ തുറക്കാന്‍ കഴിഞ്ഞില്ല. ഗ്ലാസ് തകര്‍ന്ന നിലയിലാണ്.
കുന്നംകുളത്തെ ജ്വല്ലറിയില്‍ കയറിയ മോഷ്ടാവിെന്റ ചിത്രം സി.സി.ടി.വിയില്‍ പകര്‍ന്നിട്ടുണ്ടെങ്കിലും വ്യക്തമല്ല. ഒന്നില്‍ കൂടുതല്‍ പേര് ഉണ്ടെന്നാണ് പൊലീസ് നിഗമനം. വെളുത്ത മാരുതി റിട്സ് കാറിലാണ് മോഷ്ടാക്കള്‍ എത്തിയിട്ടുള്ളതെന്നും സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കുന്നംകുളത്തെ ജ്വല്ലറിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് മോഷ്ടാക്കള്‍ കയറിയത്.
പ്രഫഷണല്‍ മോഷ്ടാക്കളല്ലെന്നും സമാനരീതിയില്‍ ചങ്ങരംകുളത്തും രണ്ട് കടകളില്‍ ശ്രമം നടത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മോഷ്ടാക്കള്‍ ഉപയോഗിച്ച കാര്‍ നിരീക്ഷണ കാമറയില്‍ കണ്ടെങ്കിലും നമ്ബര്‍ വ്യക്തമല്ല. ചൊവ്വാഴ്ച രാവിലെ വഴിയാത്രക്കാരാണ് ഷട്ടര്‍ തുറന്ന നിലയില്‍ ആദ്യം കണ്ടത്. വിവരമറിഞ്ഞ് കുന്നംകുളം സി.ഐ കെ.ജി. സുരേഷ്, എസ്.ഐ ഇ. ബാബു, സയന്റിഫിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക