മയിൽ സ്വാമിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പത്തനംതിട്ട കുമ്പഴയിൽ വയോധികയെ കഴുത്തറുത്ത് കൊന്ന ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതി ആശുപത്രിയില്‍ ചികിത്സയിലാണ്. കേസിലെ ശാസ്ത്രീയ തെളിവെടുപ്പ് പൂർത്തിയായെങ്കിലും വീണ്ടും പ്രതിയുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് പത്തനംതിട്ട , കുമ്പഴ മനയത്ത് വീട്ടിൽ ജാനകിയെ സഹായി മയിൽ സ്വാമി കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത് . കൊലപാതകത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച മയിൽ സ്വാമി പിറ്റേന്ന് രാവിലെ പൊലീസ് എത്തി അറസ്റ്റ് ചെയ്ത ശേഷമാണ് താൻ വിഷം കഴിച്ചതായി ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. ഇതിനെ തുടർന്നാണ് ഇയാളെ അടൂർ ജില്ലാ ആശുപത്രിയിൽ അഡ്മിറ്റാക്കിയത് . ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലാത്ത മയിൽ സ്വാമിയെ ഇന്ന് അശുപ്രതിയിൽ നിന്നും ഡിസ്ചാർജ് ചെയ്യും . ഇതിന് ശേഷമാവും ഇയാളെ പൊലീസ് കോടതിയിൽ ഹാജരാക്കുക .
മനയത്ത് വീട്ടിലെ മറ്റൊരു സഹായിയും അകന്ന ബന്ധുവുമായ ഭൂപതിയോടുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്ന് കൃത്യം നടത്തിയ അന്ന് മയിൽ സ്വാമി വീടിന്റെ പല ഭാഗത്തായി കത്തുകൾ എഴുതി ഉപേക്ഷിച്ചിരുന്നു. അതു കൊണ്ട് തന്നെ ഭൂപതിയെയും കത്തിൽ പേര് പരാമർശിക്കുന്ന മറ്റ് മൂന്ന് പേരെയും നേരത്തെ പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു.
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ല; സൗദി എയര്‍ലൈന്‍സിന്റെ അപേക്ഷ തള്ളി സിവില്‍ ഏവിയേഷന്‍
അതേ സമയം കേസിലെ ശാസ്ത്രീയ തെളിവെടുപ്പ് പൂർത്തിയായെങ്കിലും വീണ്ടും പ്രതിയുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ കേസിൽ മറ്റ് ഗൂഢാലോചനകളില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നുണ്ടെങ്കിലും മയിൽ സ്വാമിയുടെ കത്തിലെ വിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ കേസിൽ വിശദമായ അന്വേഷണം പൂർത്തിയായതിന് ശേഷം മാത്രമാവും കോടതിയിൽ കുറ്റപത്രം സമർപ്പിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക