തിരുവനന്തപുരം: കേരളത്തിന് മറക്കാനാവാത്ത ദുരന്തമാണ് പെട്ടിമുടിയിൽ ഉണ്ടായത്. എന്നാൽ പെട്ടിമുടി ദുരന്തം പുറംലോകത്തെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയ സംഭവം അന്വേഷിക്കാന്‍ ഉത്തരവ് ഇറക്കിയിരിക്കുകയാണ്. ആഗസ്ത് ആറിന് രാത്രി നടന്ന ദുരന്തം 12 മണിക്കൂര്‍ വൈകിയാണ് പുറം ലോകമറിയുന്നത്.
പോലീസിന്റെ ക്രൂരത അവസാനിപ്പിക്കണമെന്ന് വഴിയോര കച്ചവട ക്ഷേമ സമിതി കണ്ണൂര്‍ ജില്ല എക്സിക്യൂട്ടീവ് യോഗം
അതുകൊണ്ടുതന്നെ രക്ഷാപ്രവര്‍ത്തനം ഏറെ വൈകിയെന്നും ഒട്ടേറെ ജീവഹാനി സംഭവിച്ചെന്നുമുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കപ്പെട്ടത്. കൂടാതെ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം നടത്തിയ പ്രത്യേക ദൗത്യസംഘത്തിന്റെ റിപ്പോര്‍ട്ടാണ് കലക്ടര്‍ക്ക് സമർപ്പിച്ചത്.
ആവശ്യമായ വിദഗ്ദ്ധരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്താനും റവന്യൂ മന്ത്രി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ജയതിലകിന് നിര്‍ദ്ദേശം നല്കി. പ്രത്യേക ദൗത്യസംഘത്തിന്റെ റിപ്പോര്‍ട്ടിലെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക