കണ്ണൂര്‍: തെരുവ് കച്ചവടക്കാരോട് കോവിഡ് കാലത്തുള്ള പോലീസിന്റെ ക്രൂരത അവസാനിപ്പിക്കണമെന്ന് വഴിയോര കച്ചവട ക്ഷേമ സമിതി (വി.കെ.കെ.എസ്. – എഫ്.ഐ.ടി.യു.) കണ്ണൂര്‍ ജില്ല എക്സിക്യൂട്ടീവ് യോഗം. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ വെയിലത്തും മഴയത്തും തെരുവില്‍ മല്ലിടുന്ന തെരുവ് കച്ചവടക്കാരോട് ഇത്തരത്തിൽ മോശമായി പെരുമാറരുതെന്നും യോഗത്തിൽ പറയുകയുണ്ടായി.
കണ്ണൂര്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം തെരുവ് കച്ചവടക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ അഴിഞ്ഞാട്ടം മാപ്പര്‍ഹിക്കുന്നില്ല എന്നും സംഭവത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. ഹൃദയ രോഗിയായ കച്ചവടക്കാരന് വില്പനക്ക് വെച്ചിരുന്ന പഴങ്ങളെല്ലാം നീതിയും നിയമവും പരിപാലിക്കേണ്ടവര്‍ തന്നെ നശിപ്പിക്കുന്ന കാഴ്ച മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും യോഗം പ്രസ്താവനയില്‍ അറിയിക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക