തുടർച്ചയായ ചൈനീസ് പ്രകോപനത്തിൽ അതിർത്തി വീണ്ടും പുകഞ്ഞ് നീറുകയാണ്. പരസ്പര ആരോപണ പ്രത്യാരോപണ പ്രതിരോധങ്ങളുമായി ഇന്ത്യൻ ചൈനീസ് സൈന്യങ്ങൾ അതിർത്തിയിൽ മുഖാമുഖ പോരാട്ടത്തിലാണ്.
2020 ചൈന-ഇന്ത്യ ഏറ്റുമുട്ടലുകൾ ചൈനയും ഇന്ത്യയും തമ്മിലുള്ള സൈനിക നിലപാടിന്റെ ഭാഗമാണ്. 2020 മേയ് 5 മുതൽ ചൈന-ഇന്ത്യൻ സൈനികർ ചൈന-ഇന്ത്യൻ അതിർത്തിയിലെ സ്ഥലങ്ങളിൽ ആക്രമണാത്മക നടപടികളിലും മുഖാമുഖങ്ങളിലും ഏറ്റുമുട്ടലുകളിലും ഏർപ്പെട്ടിരുന്നു. 2020 ജൂൺ 16 ന് നടത്തിയ പോരാട്ടത്തിൽ ഒരു ഉദ്യോഗസ്ഥൻ ഉൾപ്പടെ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു.
ലഡാക്കിലെ പാങ്കോംഗ് തടാകത്തിനും സിക്കിമിലെ നാഥു ലാ ചുരത്തിനും സമീപമാണ് സംഭവങ്ങൾ. കൂടാതെ കിഴക്കൻ ലഡാക്കിലെ സ്ഥലങ്ങളിൽ 1962 ലെ ചൈന-ഇന്ത്യൻ യുദ്ധത്തിൽ തുടരുന്ന യഥാർത്ഥ നിയന്ത്രണ രേഖയ്ക്കൊപ്പം യുദ്ധസമാനമായ അന്തരീക്ഷമാണ് നടക്കുന്നത്.ഗാൽവാൻ നദീതടത്തിലാണ് ഏറ്റവും പുതിയസംഭവം. ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ഇന്ത്യയുടെ റോഡ് നിർമ്മാണത്തെ ചൈനീസ് സൈന്യം എതിർത്തു.
അതിർത്തിയിലെ നിലവിലെ സാഹചര്യത്തിലേക്ക് വരുന്നതിനു മുൻപ് നിയന്ത്രണ രേഖയിലെ തർക്കത്തിന്റെ നാൾവഴികളിലേക്ക് തിരിഞ്ഞ് നോക്കുകയാണ് നമ്മൾ. ചൈനയും ഇന്ത്യയും തമ്മിലുള്ള അതിർത്തികൾ ഇരുപത് വ്യത്യസ്ത സ്ഥലങ്ങളിൽ തർക്കത്തിലാണ്. 1980 മുതൽ ഈ അതിർത്തി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ 20 ലധികം ചർച്ചകൾ നടന്നിട്ടുണ്ട്. 2010 നും 2014 നും ഇടയിൽ നടന്ന അതിർത്തി സംഘർഷ സംഭവങ്ങളിൽ 1 മുതൽ 2 ശതമാനം വരെ മാത്രമേ ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ മാധ്യമങ്ങൾ ലഭിച്ചിട്ടുള്ളൂവെന്ന് ഒബ്സർവർ റിസർച്ച് ഫൗണ്ടേഷന്റെ പഠനം ചൂണ്ടിക്കാണിക്കുന്നു.
പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 660 യഥാർത്ഥ നിയന്ത്രണ രേഖാ (line of actual controll ) ലംഘനങ്ങളും 108 വ്യോമാക്രമണങ്ങളും 2019 ൽ ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇത് 2018 ലെ സംഭവങ്ങളുടെ എണ്ണത്തേക്കാൾ വളരെ കൂടുതലാണ്. ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ അഥവാ ഇന്ത്യയും ചൈനയും അതിർത്തി പങ്കിടുന്ന “യഥാർത്ഥ നിയന്ത്രണ രേഖയുടെ ഇന്ത്യൻ പതിപ്പിനെ ചിത്രീകരിക്കുന്ന മാപ്പ് പൊതുവായി ലഭ്യമല്ല. സർവേ ഓഫ് ഇന്ത്യ മാപ്പുകൾ മാത്രമാണ് ഇന്ത്യൻ അതിർത്തിയുടെ ഔദ്യോഗിക തെളിവ്.
യഥാർത്ഥ നിയന്ത്രണ രേഖയുടെ ചൈനീസ് പതിപ്പ് കൂടുതലും ലഡാക്ക് മേഖലയിലേക്കാണ് അവകാശപ്പെടുന്നത്. എന്നാൽ വടക്കുകിഴക്കൻ ഇന്ത്യയിൽ അരുണാചൽ പ്രദേശിനു വേണ്ടിയും ചൈന അവകാശമുന്നയിക്കുന്നുണ്ട്. 2013 ചൈനീസ് പട്രോളിംഗിന്റെ ഏരിയ നിഷേധം മൂലം ഇന്ത്യക്ക് 640 കിലോമീറ്റർ നഷ്ടമായെന്ന് 2013 ൽ ഇന്ത്യൻ നയതന്ത്രജ്ഞൻ ശ്യാം ശരൺ അവകാശപ്പെട്ടു. ചൈനീസ് കടന്നുകയറ്റംമൂലം ഇന്ത്യൻ പ്രദേശത്തിന്റെ നഷ്ടം സംബന്ധിച്ച അവകാശവാദങ്ങൾ അദ്ദേഹം പിന്നീട് പിൻവലിച്ചു.
തർക്കങ്ങളും ഏറ്റുമുട്ടലുകളും വ്യത്യസ്ത നിലപാടുകളും ഉണ്ടായിരുന്നിട്ടും 50 വർഷത്തോളമായി അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒരു വെടിവയ്പ്പ് പോലും നടന്നിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ വസ്തുത. അതായത് അര നൂറ്റാണ്ടിനു ഇടയിൽ ആദ്യമായാണ് അതിർത്തിയിൽ വെടിയൊച്ച മുഴങ്ങുന്നത്. ചൈനീസ് പാരാമൗണ്ട് നേതാവ് സി ജിൻപിങ്ങിന്റെ 2014 സെപ്റ്റംബറിലെ ദില്ലി സന്ദർശന വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിർത്തി സംഘർഷം സംബന്ധിച്ച ചോദ്യം ചർച്ച ചെയ്യുകയും പരിഹാരം ആവശ്യപ്പെടുകയും ചെയ്തു. അതിർത്തി പ്രശ്നങ്ങളിൽ വ്യക്തത വരുത്തുന്നത് ഇരുരാജ്യങ്ങൾക്കും ഞങ്ങളുടെ ബന്ധങ്ങളുടെ സാധ്യതകൾ മനസ്സിലാക്കാൻ സഹായിക്കുമെന്നും മോദി വാദിച്ചു. എന്നിരുന്നാലും, 2017ൽ ഡോക്ലാമിൽവെച്ച് ചൈനയും ഇന്ത്യയും 73 ദിവസം നീണ്ടുനിന്ന ഒരു വലിയ ഏറ്റുമുട്ടലിൽ ഏർപ്പെട്ടു. ടിബറ്റൻ പീഠഭൂമിയിൽ ചൈനയുടെ സൈനിക സാന്നിധ്യം വർദ്ധിപ്പിച്ച് ടൈപ്പ് 15 ടാങ്കുകൾ, ഹാർബിൻ Z-20 ഹെലികോപ്റ്ററുകൾ, സിഎജി വിംഗ് ലൂംഗ് II യുഎവികൾ, പിസിഎൽ -181 സ്വയം പ്രവർത്തിപ്പിക്കുന്ന ഹോവിറ്റ്സറുകൾ എന്നിവ കൊണ്ടുവന്നു. ലഡാക്കിലെ പാങ്കോങ്സോയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള എൻഗാരി ഗുൻസ വിമാനത്താവളത്തിൽ ചൈന പുതിയ ഷെൻയാങ് ജെ -16, ജെ -11 യുദ്ധവിമാനങ്ങൾ സ്ഥാപിക്കുകയും ചെയ്തു .
ആഗസ്റ്റ് 29ന് അര്‍ധരാത്രിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്നാണ് ചുഷുല്‍ ഉപമേഖല രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായത്. ചുഷുല്‍ ഉപമേഖലയുടെ എതിര്‍വശത്തുള്ള കൈലാഷ് പര്‍വതനിരയുടെ ഉയര്‍ന്ന പാത ഇന്ത്യന്‍ സൈന്യം കൈവശപ്പെടുത്തി. പാംഗോംഗ് തടാകത്തിന്റെ നോര്‍ത്ത് ബാങ്ക്, ഡെപ്സാംഗ്, ഗാല്‍വാന്‍, ഗോഗ്ര ഹോട്ട് സ്പ്രിംഗ്സ് എന്നിവിടങ്ങളില്‍ ചെയ്തതുപോലെ ചൈനക്കാര്‍ വീണ്ടും കൈലാഷ് റേഞ്ച് പ്രദേശത്ത് സജീവമായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് ഇന്ത്യന്‍ സൈന്യം കരുതി.ഇതോടെ ചുഷുല്‍ ഉപമേഖല വാർത്തകളിൽ ഇടം പിടിച്ചു.
എവിടെയാണ് ചുഷുല്‍ ഉപമേഖല, ഇരു സൈന്യങ്ങള്‍ക്കും ഈ പ്രദേശം എത്രത്തോളം പ്രധാനമാണ് തുടങ്ങിയ കാര്യങ്ങള്‍ നമുക്ക് പരിശോധിക്കാം.
കിഴക്കന്‍ ലഡാക്കിലെ പാംഗോംഗ് സോ തടാകത്തിന്റെ തീരഭാഗത്തായി എട്ടു പ്രധാന ഫിങ്കറുകൾ ആണുള്ളത്. ഈ എട്ടു ഫിങ്കറുകളിൽ അഥവാ മലനിരകളിൽ നാലാമത്തെ മലനിരയിൽ വെച്ചാണ് ഇന്ത്യ ചൈന സേനകൾ തമ്മിൽ മുൻപ് ഗൾവാൻ താഴ്വരയിൽ സംഘർഷം ഉണ്ടായത്. എന്നാൽ നിലവിലെ സംഭവങ്ങൾ അരങ്ങേറുന്നത് ചുഷുല്‍ ഉപമേഖലയിലാണ് . പാംഗോംഗ് സോ തടാകത്തിന്റെ തെക്കുഭാഗത്തോട് ചേര്‍ന്നാണ് ചുഷുല്‍ ഉപമേഖല സ്ഥിതിചെയ്യുന്നത്. ഉയരമുള്ളതും തകര്‍ന്നുകിടക്കുന്നതുമായ പര്‍വതങ്ങളും തതുംഗ്, ബ്ലാക്ക് ടോപ്പ്, ഹെല്‍മെറ്റ് ടോപ്പ്, ഗുരുംഗ് ഹില്‍, മാഗര്‍ ഹില്‍ തുടങ്ങിയ ഉയര്‍ന്ന സ്ഥലങ്ങളും ഈ മേഖലയില്‍ ഉള്‍പ്പെടുന്നു. കൂടാതെ റെസാംഗ് ലാ, റെചിന്‍ ലാ, സ്പാന്‍ഗുര്‍ ഗ്യാപ്പ് എന്നീ ചുരങ്ങളും ചുഷുല്‍ താഴ്വരയും ചുഷുല്‍ ഉപമേഖലയുടെ ഭാഗമാണ്.14,000 അടിയിലധികം ഉയരത്തില്‍, യഥാര്‍ഥ നിയന്ത്രണ രേഖയ്ക്കു സമീപത്ത് സ്ഥിതിചെയ്യുന്ന ചുഷുല്‍ വാലിയിലെ എയര്‍ സ്ട്രിപ്പ് തന്ത്രപ്രധാനമുള്ളതാണ്. 1962 ലെ ചൈനയുമായുള്ള യുദ്ധത്തില്‍ ഈ എയര്‍ സ്ട്രിപ്പ് നിര്‍ണായക പങ്കാണ് വഹിച്ചത്. ഇന്ത്യന്‍ സൈന്യവും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും തമ്മിലുള്ള അഞ്ച് അതിര്‍ത്തി കൂടിക്കാഴ്ച പോയിന്റുകളില്‍ ഒന്നാണ് ചുഷുല്‍. ഇവിടെയാണ് രണ്ട് സൈന്യങ്ങളുടെയും പ്രതിനിധികള്‍ പതിവ് ആശയവിനിമയങ്ങള്‍ക്കായി കണ്ടുമുട്ടുന്നത്. ഇരുപക്ഷവും തമ്മില്‍ അടുത്തിടെ ബ്രിഗേഡ് തലത്തിലുള്ള കൂടിക്കാഴ്ചകള്‍ക്കും ഇവിടം വേദിയായിരുന്നു.
ചുഷുൽ മേഖലയ്ക്ക് ഇന്ത്യയിലെ പ്രാധാന്യം
സ്ഥലത്തിന്റെയും ഭൂപ്രകൃതിയുടെയും കാരണത്താല്‍ ചുഷുലിനു വളരെയധികം തന്ത്രപരമായ പ്രാധാന്യമുണ്ട്. സൈനിക വിന്യാസത്തിനും സൈന്യത്തിനാവശ്യമായ ആയുധങ്ങളും വസ്തുക്കളും എത്തിക്കുന്ന കേന്ദ്രമാക്കി ചുഷുലിനെ മാറ്റുന്നു. മേഖലയില്‍ രണ്ടു കിലോമീറ്റര്‍ വീതിയുള്ള സമതലങ്ങളുണ്ട്. അവിടെ ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള യന്ത്രവല്‍കൃത സേനയെ വിന്യസിക്കാന്‍ കഴിയും. എയര്‍സ്ട്രിപ്പും ലേയിലേക്കുള്ള റോഡ് ബന്ധവും ചുഷുലിന്റെ നേട്ടമാണ്.ഈ ഉപമേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ സുരക്ഷിതമാക്കിയിട്ടുണ്ട്. ഇത് ഇന്ത്യന്‍ ഭാഗത്ത് ചുഷുല്‍ ബൗളിലും ചൈനയുടെ ഭാഗത്ത് മോള്‍ഡോ സെക്ടറിലും ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യത്തെ പ്രാപ്തമാക്കുന്നു. 1962 ലെ യുദ്ധത്തില്‍ ഈ മേഖലയില്‍ ആക്രമണം നടത്താന്‍ ചൈനീസ് സൈന്യം ഉപയോഗിച്ചിരുന്ന ഏകദേശം രണ്ടു കിലോമീറ്റര്‍ വീതിയുള്ള സ്പാന്‍ഗുര്‍ ഇടനാഴി ഇന്ത്യന്‍ സൈന്യത്തിനിപ്പോള്‍ വ്യക്തമായി ദൃശ്യമാണ്.
മേഖലയിലെ ഭാവി വെല്ലുവിളികള്‍ എന്തൊക്കെയാണ് എന്ന് നോക്കിയാൽ
ബ്ലാക്ക് ടോപ്പിലും റെച്ചിന് ലായിലുമായി 800 മുതല്‍ 1,000 മീറ്റര്‍ വരെ ദൂരത്തിനുള്ളില്‍ ഇരു രാജ്യങ്ങളും സൈനികരെ വിന്യസിക്കുന്നതിനാല്‍ അടിയന്തര വെല്ലുവിളി ഉയരുന്നുണ്ട്. സൈനിക നീക്കത്തിനാവശ്യമായ വസ്തുക്കള്‍ എത്തിക്കുന്നതും പ്രധാന വെല്ലുവിളിയാണ്. 170 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ദുര്‍ബുക് തഹ്സിലിലെ ചുഷുല്‍ ഗ്രാമത്തില്‍ ഭൂരിഭാഗവും ടിബറ്റന്‍ വംശജരാണ്. വര്‍ഷത്തില്‍ എട്ടു മാസം നീളുന്ന കഠിനമായ ശൈത്യകാലം വലിയ വെല്ലുവിളിയാണ്. പ്രദേശത്ത് കുഴിയെടുക്കാനും ഷെല്‍ട്ടറുകള്‍ നിര്‍മിക്കാനും വളരെ പ്രയാസകരമാണ് എന്നതും വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.
അവസാനമായി ഇന്നലെ നടന്ന ചർച്ചയിൽ ഇന്ത്യ-ചൈന സൈനിക തല ചർച്ചകൾ തുടരാൻ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ധാരണയായി. ചൈനയുടെ സൈനിക വിന്യാസത്തിൽ ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ട്. സ്ഥിതി സങ്കീർണമാക്കുന്ന നടപടികൾ ഇരു രാജ്യങ്ങളും ഒഴിവാക്കും. സേന പിന്മാറ്റം വേഗത്തിലാക്കാനും ധാരണയായിട്ടുണ്ട്.
അതേസമയം, ഇന്ത്യ -ചൈന അതിർത്തിയിലെ തന്ത്രപ്രധാന മലനിരകൾ ഇന്ത്യൻ നിയന്ത്രണത്തിലാക്കി. പാംഗോങ് തടാകത്തിന്റെ വടക്കൻ മലനിരകളും ഇന്ത്യൻ നിയന്ത്രണത്തിലായി. ചൈനയുടെ കടന്നുകയറ്റം തടയുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ നീക്കം.
ഇന്ത്യൻ സൈന്യത്തിന്റെ ഭാഗത്തുനിന്ന് വളരെ തന്ത്രപ്രധാന നീക്കമുണ്ടായതായാണ് ദേശീയ വാർത്താ ഏജൻസികൾ നൽകുന്ന വിവരം. പാംഗോങ് തടാകത്തിന്റെ വടക്കൻ മലനിരകളിൽ നിന്ന് നോക്കിയാൽ ചൈനയുടെ സൈനിക നീക്കങ്ങളെ കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും. ചൈനീസ് സൈന്യത്തിന്റെ ക്യാമ്പുകളും ഇവിടെനിന്ന് നിരീക്ഷിക്കാനാകും. ചുരുക്കി പറഞ്ഞാൽ ചൈനയുടെ ഏതു സൈനിക നീക്കവും ഇനി ഇന്ത്യൻ സേനയുടെ ബൈനോക്കുലറുകൾ കൂടി അറിഞ്ഞേ നടക്കൂ എന്ന് അർഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക