ബെവ്ക്യൂ ആപ്പ് സഹായിച്ചത് ബാറുകളെത്തന്നെയെന്ന് ബെവറേജസ് കോര്പറേഷന് വ്യക്തമാക്കി. ബാറുകളെയും സ്വകാര്യ ബിയര്പാര്ലറുകളെയും സഹായിക്കുന്ന തരത്തിലാണ് സംസ്ഥാനത്ത് മദ്യ വിതരണത്തിനായി ഏര്‍പ്പെടുത്തിയ ബെവ്ക്യൂ ആപ്പ് ടോക്കണ്‍വിതരണം ചെയ്തതെന്ന ആരോപണം ആദ്യ ഘട്ടത്തില്‍തന്നെ ഉയര്‍ന്നിരുന്നു.
എന്നാൽ ഈ ആരോപണം സര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നു. ആകെ പതിനൊന്ന് ലക്ഷത്തി മുപ്പത്തിനാലായിരത്തി ഇരുന്നൂറ്റി പതിനെട്ട് ടോക്കണ്‍. ബാറുകള്‍ക്കും സ്വകാര്യ ബീയര്പാര്ലറുകള്ക്കും ലഭിച്ചതാവട്ടെ ഇരുപത് ലക്ഷത്തി അന്‍പത്തിനാലായിരത്തി അറുപത്തിയൊന്‍പത് ടോക്കണുകള്‍.
എറണാകുളത്തും പെരുമ്പാവൂരിലും പിടിയിലായ മൂന്ന് അല്‍ഖ്വായിദ കൊടുംഭീകരരുടെ ചിത്രങ്ങള്‍ പുറത്ത്
അതായത് സര്‍ക്കാര്‍ നിയന്ത്രണത്തിലുളള മദ്യശാലകളെക്കാള് ഒമ്പത് ലക്ഷത്തി പത്തൊന്‍പതിനായിരത്തി എണ്ണൂറ്റി അന്‍പത്തിയൊന്ന് ടോക്കണുകളാണ് സ്വകാര്യ മദ്യശാലകള്‍ക്ക് അധികമായി ലഭിച്ചത്. ബീവറേജസ് വെയര്‍ഹൗസുകളില്‍ നിന്നും സര്‍ക്കാര്‍ മദ്യശാലകള്‍ക്ക് 60 ശതമാനം, സ്വകാര്യ മദ്യശാലകള്‍ക്ക് 40 ശതമാനം എന്ന കണക്കിലാവണം മദ്യം വിതരണം ചെയ്യാനെന്നാണ് നിയമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക