കേരളീയനായ എസ്.എൻ.ഡി.പി യോഗത്തിന്റെ സ്ഥാപകനും സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാനനായകനും ശ്രീനാരായണ ഗുരുവിന്റെ പ്രതിമയുടെ അനാച്ഛാദനം തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നമുക്ക് ജാതിയില്ല വിളംബര ശതാബ്ദി സ്മാരകമായാണ് ഇത് സ്ഥാപിച്ചത്.
രാജ്യത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക്
ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾക്ക് സാർവദേശീയ പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ പറഞ്ഞു. എല്ലാവരും ആത്മ സോദരർ എന്ന ചിന്ത പടർത്താനായാൽ വർഗീയതയുടെയും വംശീയതയുടെയും അടിസ്ഥാനത്തിലുള്ള വിദ്വേഷവും കലാപവും നരമേധവും ലോകത്ത് ഇല്ലാതാവുമെന്നും ഗാസ മുതൽ അഫ്ഗാനിസ്ഥാനിൽ വരെ ഇന്നു കാണുന്ന വംശീയതയുടെ പേരിലുള്ള കുരുതികൾ ഒഴിവാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള നവോത്ഥാന മണ്ഡലത്തിൽ മുൻപന്തിയിലുള്ള മഹദ്വ്യക്തികൾക്ക് വിവിധ ജില്ലകളിൽ സ്മാരകങ്ങൾ സ്ഥാപിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച സാംസ്കാരിക മന്ത്രി എ. കെ. ബാലൻ പറഞ്ഞു. 55 കോടി രൂപ ചെലവിൽ കൊല്ലത്ത് ഗുരുവിന്റെ പേരിലുള്ള സാംസ്കാരിക സമുച്ചയത്തിന്റെ നിർമാണവും പുരോഗമിക്കുന്നുണ്ട്.
ഗുരുവിനെ ഒരു ജാതിയുടെ മാത്രം ആളായി ചിലർ കാണുന്നുണ്ടെന്നും എന്നാൽ ഗുരു സന്ദേശം ഉൾക്കൊണ്ട് സർവരും സോദരത്വേന വാഴുന്ന മാതൃകാസംസ്ഥാനമായി കേരളത്തെ മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സ്പുട്നിക് വാക്സിന് ഉപയോഗിക്കാന് 60,000 പേര് സന്നദ്ധത അറിയിച്ചതായി റഷ്യ !
കടകംപള്ളി സുരേന്ദ്രൻ, എം. എൽ. എമാരായ വി. എസ്. ശിവകുമാർ, വി. കെ. പ്രശാന്ത്, ഒ. രാജഗോപാൽ, മേയർ കെ. ശ്രീകുമാർ, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ടി. ആർ. സദാശിവൻ നായർ, ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക