പള്ളുരുത്തി: വളര്‍ത്തുനായ്ക്കളെ തള്ളുന്നിടമായി പെരുമ്പടപ്പ്. കഴിഞ്ഞ ഏതാനും മാസത്തിനിടെ മുന്തിയ ഇനത്തില്‍പെട്ട നിരവധി വളര്‍ത്തുനായ്ക്കളാണ് ഇവിടെ അലഞ്ഞുതിരിയുന്നത്.
ഡോബര്മാന് മുതല്‍ ഉയരമുള്ള അള്‍സേഷ്യന്‍ നായ്ക്കളെ വരെ ബസ്സ്റ്റാന്‍ഡിന് സമീപം അലഞ്ഞുതിരിയുന്നത് കാണാം. വര്‍ഷങ്ങളോളം പരിപാലിച്ച നായ്ക്കള്‍ അസുഖ ബാധിതരാകുമ്പോഴാണ് ഇത്തരം ഉപേക്ഷിക്കല്‍ നടക്കുന്നത്.
വീടുമാറി പോകുന്നവരും ഇവിടെ നായ്ക്കളെ ഉപേക്ഷിച്ചു പോവുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. അലഞ്ഞുതിരിയുന്ന ചില നായ്ക്കള്‍ അക്രമസ്വഭാവം കാട്ടാറുണ്ട്.
പാലാരിവട്ടം പാലം പുനർനിർമ്മാണം: മേൽനോട്ടം ഇ ശ്രീധരൻ ഏറ്റെടുത്തേക്കുമെന്നു സൂചന
ഉപേക്ഷിക്കപ്പെട്ട ഒരു നായ് നാട്ടുകാരെ പതിവായി ആക്രമിക്കുന്നെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു. കഴിഞ്ഞദിവസം പെരുമ്ബടപ്പ് സുരേന്ദ്രന് ലെയ്നില്‍ താമസിക്കുന്ന പ്രകാശന് (60) എന്നയാളുടെ കാലില്‍ നായ് കടിച്ചിരുന്നു.
ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ഒരേ നായ് ഇതുവരെ 20ഓളം പേരെയെങ്കിലും കടിച്ചിട്ടുണ്ടാവുമെന്ന് നാട്ടുകാര്‍ പറയുന്നു. നഗരസഭയെ അറിയിച്ചിട്ടും നായ്ക്കളെ പിടികൂടാന്‍ തയാറാകുന്നിെല്ലന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക