തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ സംസ്ഥാന സര്‍ക്കാര്‍ മാധ്യമങ്ങള്ക്കെതിരേ നടപടിക്കൊരുങ്ങുന്നു. മാധ്യമങ്ങള്‍ തീപിടിത്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ നല്‍കിയെന്നാരോപിച്ചാണ് ഇത്തരത്തിലൊരു നടപടി.
പാലാരിവട്ടം പാലം ഡിഎംആർസി സൗജന്യമായി നിർമിക്കുന്നു
തീപിടിത്തം ഉണ്ടായത് സെക്രട്ടേറിയറ്റിലെ പൊളിറ്റിക്കല്‍ വിഭാഗത്തിലെ പ്രോട്ടോകോള്‍ വിഭാഗത്തിലെ ഓഫീസിലാണ്. സ്വര്‍ണക്കടത്ത് കേസിലെ ഫയലുകള്‍ ഇവിടെ ആയിരുന്നു. കൂടാതെ നയതന്ത്രവുമായി ബന്ധപ്പെട്ട ഫയലുകള്‍ കത്തിനശിച്ചു എന്ന വാര്‍ത്തകള്‍ നല്കിയ മാധ്യമങ്ങള്‍ക്കെതിരേയാണ് സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കുക.
ഭൂരിഭാഗം ഫയലുകളും ഇ ഫയലുകള്‍ ആണെന്ന സര്‍ക്കാര്‍ വാദമൊന്നും അംഗീകരിക്കപ്പെട്ടിരുന്നില്ല. നിര്‍ണായക ഫയലുകള്‍ കത്തിപ്പോയി എന്ന മട്ടിലായിരുന്നു ചില മുഖ്യധാര മാധ്യമങ്ങളുടെ അവതരണം. സി.ആര്.പി.സി. 199 (2) വകുപ്പ് പ്രകാരമാണ് നടപടി. മാധ്യമങ്ങള്‍ക്കെതിരെ പ്രസ് കൗണ്‍സിലിനെ സമീപിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക