റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന് വിരാട് കോഹ്ലിക്ക് 12 ലക്ഷം രൂപ പിഴ. കിങ്സ് ഇലവന് പഞ്ചാബിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് പിഴ.
കെ എല്‍ രാഹുലിനെ രണ്ട് വട്ടം കൈവിട്ട് കളി നഷ്ടപ്പെടുത്തുകയും, ബാറ്റിങ്ങില്‍ മങ്ങി പോവുകയും ചെയ്തതിന് പിന്നാലെയാണ് മറ്റൊരു പ്രഹരം കൂടി കോഹ്ലിയെ തേടി എത്തിയത്. സീസണിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തില്‍ ടോസ് നേടിയ കോഹ്ലി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
മറ്റ് കളിക്കാര്‍ അവസരത്തിനൊത്ത് ഉയരാതെ വന്നപ്പോള്‍ നായകന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുല്‍ മുന്പില് നിന്ന് നയിച്ചു. 69 പന്തില്‍ നിന്ന് 132 റണ്‍സ് എടുത്ത് രാഹുല്‍ പഞ്ചാബിന്റെ സ്കോര്‍ 200 കടത്തി. രാഹുലിന്റെ ക്യാച്ച് നഷ്ടപ്പെടുത്തി ഇല്ലായിരുന്നു എങ്കില്‍ പഞ്ചാബിന്റെ സ്കോര്‍ 180ല്‍ ഒതുക്കാമായിരുന്നു എന്ന് കോഹ് ലി പറഞ്ഞു.
രാഹുലിന്റെ ക്യാച്ച് കോഹ് ലി നഷ്ടപ്പെടുത്തിയതിന് പിന്നാലെ 9 പന്തില്‍ നിന്ന് 40 റണ്‍സ് ആണ് രാഹുല്‍ അടിച്ചെടുത്തത്. ബാറ്റിങ്ങില്‍ നാലാമനായി ഇറങ്ങിയ കോഹ് ലി 1 റണ്‍സ് മാത്രം എടുത്ത് പവലിയനിലേക്ക് മടങ്ങുകയും ചെയ്തു. തിങ്കളാഴ്ച മുംബൈ ഇന്ത്യന്‍സിന് എതിരെയാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക