ശസ്ത്രക്രിയക്കിടെ ഏഴു വയസ്സുകാരിയ്ക്ക് മരണം സംഭവിച്ചത് ചികിത്സപ്പിഴവു മൂലമാണെന്ന് കുട്ടിയുടെ ബന്ധുക്കൾ. എഴുകോണ്‍ മാറനാട് സ്വദേശി സി.എസ്.സജീവ്കുമാറിന്റെയും വിനിതയുടെയും മകള്‍ ആദ്യ എസ്.ലക്ഷ്മിയാണ് മരിച്ചത്. കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് കുട്ടിയ്ക്ക് മരണം സംഭവിച്ചത്. ചികിത്സ പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കടപ്പാക്കടയിലുള്ള ഒരു ആശുപത്രിയില്‍ വച്ചാണ് കുഞ്ഞിന് ശസ്ത്രക്രിയ നടന്നത്. ഇതിനിടെ കുട്ടിയ്ക്ക് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും കുഞ്ഞിന് മരണം സംഭവിക്കുകയായിരുന്നു. അസ്ഥി സംബന്ധമായ വളവ് മാറ്റാൻ വേണ്ടി മാത്രമാണ് ആശുപത്രിയിൽ എത്തിയതെന്നും മറ്റൊരസുഖവും കുട്ടിക്കുണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. അതേസമയം, ചികിത്സാപ്പിഴവല്ല മറിച്ച് ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
തരംഗം സൃഷ്ടിക്കാൻ ലാൻഡ് റോവർ ഡിഫെൻഡർ 110 എസ്യുവി
പ്രതികരിക്കാൻ ഇവിടെ എഴുതുക