തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ചയാളെ പുഴുവരിച്ച സംഭവത്തിൽ ആരോഗ്യപ്രവർത്തകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. നഴ്സ് ഉൾപ്പെടെ പത്ത് ആരോഗ്യ പ്രവർത്തകർക്കാണ് നോട്ടീസ് നൽകിയത്. സംഭവത്തിൽ ആരോഗ്യപ്രവർത്തകർക്ക് വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം. ഇവർ നൽകുന്ന മറുപടിയുടെ അടിസ്ഥാനത്തിൽ തുടർന്നുള്ള നടപടി സ്വീകരിക്കും.
ഫോണിലൂടെ മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശം, പ്രതി പോലീസ് കസ്റ്റഡിയിൽ
കഴുത്തിന് താഴേയ്ക്ക് തളർന്ന വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിനായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഈ ദുരനുഭവമുണ്ടായത്. ഓഗസ്റ്റ് 21 ന് പണി കഴിഞ്ഞ് തിരികെ വരുംവഴി തെന്നി വീണ് അനിൽകുമാറിന് പരുക്കേറ്റിരുന്നു. തുടർന്ന് പേരൂർക്കട ആശുപത്രിയിലെത്തിച്ച അനിൽകുമാറിനെ 22 ന് പുലർച്ചെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ ശരീരത്തിൽ തളർച്ച ബാധിച്ചിരുന്നു. സെപ്റ്റംബർ ആറിന് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ കൂടെയുള്ള കുടുംബാംഗങ്ങളോട് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. തുടർന്ന് 26 ന് കോവിഡ് നെഗറ്റീവായ ശേഷം ഇദ്ദേഹത്തെ വീട്ടിൽ എത്തിച്ചപ്പോഴാണ് ശരീരമാസകലം പുഴുവരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ അനിൽകുമാറിന്റെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. രോഗിയെ പരിചരിച്ചതിൽ ആരോഗ്യപ്രവർത്തകർ വീഴ്ച വരുത്തിയെന്ന് കാണിച്ചാണ് നടപടി എടുത്തിരിക്കുന്നത്.
ധനനയ അവലോകന യോഗം മാറ്റിവച്ച് റിസര്‍വ് ബാങ്ക്, പുതിയ തീയതികള്‍ പ്രഖ്യാപിച്ചില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക