തൃശ്ശൂർ: ലൈഫ് മിഷൻ ഫ്ളാറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണം നിലച്ചതോടെ 140 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം അകലെയായെന്ന് വടക്കാഞ്ചേരി നഗരസഭ. പണി നിലച്ചതോടെ 350 ഓളം നിര്‍മ്മാണതൊഴിലാളികളും ആശങ്കയിലാണ്.
ചൈനയില്‍ വ്യാപിച്ച ‘ക്യാറ്റ് ക്യൂ’ മനുഷ്യരിലേക്കുള്ള രോഗവ്യാപനത്തിന് കാരണമായേക്കാമെന്ന് ഗവേഷകർ
ലൈഫ് മിഷന്റെ കീഴില്‍ 500 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ 4 ഫ്ളാറ്റ് സമുച്ചയങ്ങളും ഒരു ആശുപത്രിയുമാണ് വടക്കാഞ്ചേരി നഗരസഭയിൽ നിർമ്മിക്കാൻ ഒരുങ്ങുന്നത്. ഇതോടെ അത്രയും കുടുംബങ്ങള്‍ക്ക് വീടാകുമെന്ന പ്രതീക്ഷയിലായിരുന്നു.
എന്നാൽ സി ബി ഐ അന്വേഷണത്തെ തുടർന്ന് നിർമ്മാണം നിർത്തലാക്കിയതോടെ ഇനി പ്രതീക്ഷകളില്ലെന്നാണ് നഗരസഭാ പറയുന്നത്. കഴിഞ്ഞ 10 മാസമായി പ്രദേശവാസികളെ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണ പ്രവർത്തനങ്ങള്‍ പുരോഗമിച്ചിരുന്നത്.
പ്രദേശത്തെ എല്ലാ വീട്ടില്‍ നിന്നും ഒരാളെങ്കിലും ഇവിടെ പണിക്കെത്തിയിരുന്നു. 350 തൊഴിലാളികളാണ് ഫ്ളാറ്റ് നിർമ്മാണത്തിനായുണ്ടായിരുന്നത്.നിര്‍മ്മാണം നിലച്ചതോടെ ഇവരുടെ വരുമാനവും മുട്ടി.
അസം മുൻ മുഖ്യമന്ത്രി സൈദ അൻവാറ തൈമൂർ അന്തരിച്ചു, അസമിൽ മുഖ്യമന്ത്രിയായ ഏക വനിത
വിവാദങ്ങളും അന്വേഷണങ്ങളുമെല്ലാം പെട്ടെന്ന് പൂര്‍ത്തിയാക്കി നിർമ്മാണം ഉടൻ പുനരാംരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇവരിപ്പോൾ. കഴിഞ്ഞ ബുധനാഴ്ച മുതലാണ് നിർമ്മാണം നിർത്തിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക