കേരളത്തിൽ സി.ബി.ഐയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അത്തരം ഓര്‍ഡിനന്‍സുകള്‍ പ്രാബല്യത്തിലുണ്ട്. കേരളത്തില്‍ അത്തരമൊരു സാഹചര്യമില്ലെന്നും സി.ബി.ഐ അവരുടെ പണിയെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സി.ബി.ഐയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഓര്‍ഡിനന്‍സിന്റെ ഫയല്‍ ഒപ്പിടാനായി നിയമസക്രട്ടറിയുടെ മുന്നിലെത്തിയിട്ടുണ്ട്. ഈ ഓര്‍ഡിനന്‍സുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്. അതില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് രേഖാമൂലം ആവശ്യപ്പെടുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട് സ്പോട്ടുകൾ; ആകെ 661 ഹോട്ട് സ്പോട്ടുകൾ
ഗവര്‍ണര്‍ ആവശ്യം നിരാകരിച്ചാല്‍ ഈ വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്നും നിയമപരമായും രാഷ്ട്രീയപരമായും ഈ പ്രശ്നത്തെ നേരിടുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി എങ്ങനെയാണ് സി.ബി.ഐയെ തടയുന്നതിന് നിയമനിര്‍മ്മാണം നടത്തുന്നതെന്നും ചെന്നിത്തല വിമര്‍ശിച്ചിരുന്നു. എന്നാല്‍ നിലവില്‍ സര്‍ക്കാര്‍ അത്തരം നിയമനിര്‍മ്മാണങ്ങള്‍ നടത്തുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ലെന്ന് വിമര്‍ശനങ്ങളോട് പ്രതികരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക