സീസണിലെ ആദ്യ വിജയം സ്വന്തമാക്കി സണ്‍റൈസേഴ്സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെ 15 റൺസിനാണ് സണ്‍റൈസേഴ്സ് പരാജയപ്പെടുത്തിയത്. 163 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. റാഷിദ് ഖാന്റെ മികച്ച ബൗളിങ്ങിലാണ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായിരുന്ന ഡല്‍ഹിയെ സണ്‍റൈസേഴ്സ് വീഴ്ത്തിയത്.
ബാബരി മസ്ജിദ് കേസില്‍ വിധി ഇന്ന്
നാലോവറില്‍ നിന്ന് 14 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് റാഷിദ് ഖാന് ഹൈദരാബാദിന്റെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തിയത്. പിന്തുടരേണ്ടത് താരതമ്യേന വലിയ സ്കോര്‍ അല്ലാതിരുന്നിട്ട് കൂടി ഡല്‍ഹി ക്യാപിറ്റല്‍സിന് മോശം തുടക്കമാണ് ലഭിച്ചത്. സണ്‍റൈസേഴ്സ് നായകന് ഡേവിഡ് വാര്‍ണര്‍ ട്രാക്കിലായതോടെയാണ് മികച്ച റണ്‍റേറ്റിലേക്ക് എത്തിയത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ചുകൊണ്ട് തിരിച്ചുവരവ് കെയിന്‍ വില്യംസണ് ഗംഭീരമാക്കിയതോടെ നാല് വിക്കറ്റ് നഷ്ടത്തില്‍ 162 എന്ന സ്കോറിലേക്ക് സണ്‍റൈസേഴ്സിനു എളുപ്പത്തിൽ എത്താനായി. ഡല്‍ഹി സീസണില്‍ ആദ്യ തോല്‍വി വഴങ്ങിയതോടെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന രാജസ്ഥാന് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി.
ദേശീയ ഉപാധ്യക്ഷസ്ഥാനത്ത് അബ്ദുള്ളക്കുട്ടി എത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് എം.ടി രമേശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക