മൊഴി എടുത്ത കടലാസുകളിൽ തന്നെ നിർബന്ധിച്ചാണ് ഒപ്പിടുവിച്ചതെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. 30 പേജുള്ള മൊഴി രണ്ട് തവണയായാണ് നൽകിയതെന്നും തന്റെ മൊഴിയെഴുതിയ കടലാസുകളിൽ നിർബന്ധിച്ചാണ് തന്നെക്കൊണ്ട് ഒപ്പിടുവച്ചതെന്നുമാണ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണം.
മാത്രമല്ല, മൊഴിയുടെ പകര്‍പ്പ് തനിക്ക് തരുന്നില്ലെന്നും സ്വപ്ന ആരോപിക്കുന്നു. തുടർന്ന് മൊഴിയുടെ പകര്‍പ്പ് ലഭ്യമാക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഇത് സംബന്ധിച്ച് ഹൈക്കോടതി കസ്റ്റംസിനോട് വിശദീകരണം തേടിയിട്ടുണ്ട്. കസ്റ്റംസ് ആക്ട് 108 പ്രകാരം പ്രതി നല്കിയ മൊഴിയുടെ പകര്‍പ്പ് കിട്ടേണ്ടത് പ്രതിയുടെ അവകാശമാണെന്നാണ് സ്വപ്ന സുരേഷിന്റെ വാദം.
രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്തത് പ്രതിഷേധാര്‍ഹം: മുഖ്യമന്ത്രി പിണറായി വിജയന്
പ്രതികരിക്കാൻ ഇവിടെ എഴുതുക