ഹാത്രസിൽ ബലാല്‍സംഗം നടന്നിട്ടില്ലെന്ന് പൊലീസ്. പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായിട്ടില്ലെന്നാണ് യുപി പൊലീസ് പറയുന്നത്. ശരീരത്തില്‍ ബീജത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്.
മരണകാരണം കഴുത്തിനേറ്റ പരുക്കാണെന്നും ജാതിസംഘര്‍ഷം ഉണ്ടാക്കാനാണ് ശ്രമമെന്നും പൊലീസ് പറയുന്നു.
ഹാത്രസിൽ ബലാല്‍സംഗത്തിനിടെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് നടന്ന രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യു.പി. പൊലീസ് അറസ്റ്റുചെയ്ത് നീക്കി. അതേസമയം, രാഹുലിനെ യുപി പൊലീസ് കയ്യേറ്റം ചെയ്തു.
പൊലീസുമായുള്ള വാക്കേറ്റത്തിനിടെ രാഹുല്‍ ഗാന്ധി നിലത്തുവീണു. എന്നാൽ, നിയമം ലംഘിച്ചിട്ടില്ലെന്ന് രാഹുല്‍ പ്രതികരിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാതെ മടങ്ങില്ലെന്നും ഇരുവരും പറഞ്ഞു. ഹാത്രസില്‍ ജില്ലാ മജിസ്ട്രേറ്റിന്റെ വാഹനം സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക