അധികാരം ഉപയോഗിച്ചുള്ള കേന്ദ്ര-യു.പി സര്‍ക്കാറുകളുടെ അടിച്ചമർത്തലുകൾക്ക് എതിരെ ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി വചനം കൊണ്ട് പ്രതിരോധം തീർത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗാന്ധിജയന്തിയോടനുബന്ധിച്ചുള്ള രാഹുലിന്റെ ട്വീറ്റ് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
സ്വർണക്കടത്ത് കേസ്: കാരാട്ട് ഫൈസലിനെ ഇന്ന് അറസ്റ്റ് ചെയ്യും
‘ഭൂമിയിലുള്ള ആരെയും ഞാന്‍ ഭയപ്പെടുകയില്ല. ഞാന്‍ ആരുടേയും അനീതിക്ക് വഴങ്ങുകയില്ല. ഞാന്‍ സത്യത്താല്‍ അസത്യത്തെ ജയിക്കും. അസത്യത്തെ എതിര്‍ക്കുമ്ബോഴുണ്ടാകുന്ന എല്ലാ കഷ്ടപ്പാടുകളും എനിക്ക് സഹിക്കാന്‍ കഴിയും’ – മഹാത്മാ ഗാന്ധിയുടെ ഈ വാക്കുകളാണ് രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഗാന്ധിജയന്തി എന്ന ഹാഷ്ടാഗിലാണ് രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
മേല്‍ജാതിക്കാരുടെ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ഹഥറാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള ശ്രമത്തിനിടെ പൊലീസിന്റെ കയ്യേറ്റത്തിനിരയായ രാഹുല്‍ ‘ഭൂമിയിലെ ആരെയും ഞാന്‍ ഭയപ്പെടുകയില്ല’ എന്ന ഗാന്ധിജിയുടെ വാക്കുകളാണ് ട്വീറ്റ് ചെയ്തത്.
ഉത്തര്‍പ്രദേശിലെ ഹഥറാസില്‍ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഹുലിനെയും, സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കയെയും യു.പി പൊലീസ് തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഇരുവര്‍ക്കുമെതിരെ കേസെടുക്കാനും യു.പി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ചു എന്ന കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് വെല്ലുവിളി നിറഞ്ഞ രാഹുലിെന്റ ട്വീറ്റ്.
ഉത്തര്‍ പ്രദേശിലെ ഹഥറാസില്‍ സെപ്റ്റംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര് ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഉത്തര്പ്രദേശിലെത്തിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ബുധനാഴ്ച പുലര്‍ച്ചെ തന്നെ യു.പി പൊലീസ് ദഹിപ്പിക്കുകയായിരുന്നു. മതാപിതാക്കള്ക്കോ ബന്ധുക്കള്‍ക്കോ മൃതദേഹം കാണിച്ചുകൊടുക്കാതെ ബലം പ്രയോഗിച്ചാണ് പൊലീസ് ദഹിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക