യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസിന് എയര്‍ ഇന്ത്യയ്ക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ ഇന്ത്യ – ജര്‍മ്മനി രാജ്യങ്ങൾ തമ്മിലുള്ള എയര്‍ ബബിള്‍ ധാരണ താല്‍ക്കാലികമായി റദ്ദ് ചെയ്തു. സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ 20 വരെ ഇന്ത്യയിലേക്കുള്ള എല്ലാ വിമാന സര്‍വ്വീസുകളും ലുഫ്താന്‍സ എയര്‍ലൈന്‍ നിര്‍ത്തിവച്ചിരുന്നു.
ചൊവ്വാഴ്ചയാണ് സെപ്തംബര്‍ 20 വരെ ജര്‍മനിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള എല്ലാ വിമാന സര്‍വ്വീസുകളും താല്‍ക്കാലികമായി നിര്‍ത്തി വച്ച വിവരം ലുഫ്താന്‍സ് അറിയിച്ചത്. ഡല്‍ഹി ഫ്രാങ്ക്ഫോര്‍ട്ട് സെക്ടറില്‍ 10 വിമാനങ്ങളും ഡല്‍ഹിക്കും ബംഗളൂരുവിനുമിടയില്‍ രണ്ട് വിമാനങ്ങളും ഒക്ടോബര്‍ 2 വരെ സര്‍വ്വീസ് നടത്തില്ലെന്ന് എയര്‍ ഇന്ത്യാ വക്താവ് അറിയിച്ചു.
ഒടുവിൽ രാഹുലും പ്രിയങ്കയും ഹാത്രസിലെത്തി; പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക