നടന് സുശാന്ത് സിങ്ങിന്റെ മരണത്തില്‍ കൊലപാതകസാധ്യത തളളി ഡല്‍ഹി എയിംസിലെ മെഡിക്കല്‍ ബോര്‍ഡ്. സുശാന്തിന്റേത് തൂങ്ങിമരണമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് ചെയര്മാന് ഡോ.സുധീര്‍ ഗുപ്ത വ്യക്തമാക്കി.
മരണത്തില്‍ സംശയകരമായി ഒന്നും കണ്ടെത്താനായില്ലെന്ന് ആറ് ഫൊറന്‍സിക് വിദഗ്ധര്‍ ഉള്‍പെട്ട മെഡിക്കല്‍ ബോര്‍ഡ് സി.ബി.ഐയെ അറിയിച്ചു. തൂങ്ങിയതിന്റേതല്ലാതെ മറ്റ് മുറിവുകളോ ചതവുകളോ സുശാന്തിന്റെ ശരീരത്തിലുണ്ടായിരുന്നില്ലെന്നും ഡോ. സുധീര്‍ ഗുപ്ത വ്യക്തമാക്കി.
ഒടുവിൽ രാഹുലും പ്രിയങ്കയും ഹാത്രസിലെത്തി; പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ടു
സുശാന്തിന്റെ മരണത്തെ മഹാരാഷ്ട്രയെ അപകീര്‍ത്തിപ്പെടുത്താനായി ബി.ജെ.പി ഉപയോഗിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സുശാന്തിന് നീതി നല്‍കാനാണ് ശ്രമമെന്നും കോണ്‍ഗ്രസ് ആരോപണത്തിൽ അടിസ്ഥാനമില്ലെന്നും ബി.ജെ.പി മഹാരാഷ്ട്ര വക്താവ് കേശവ് ഉപാധ്യായ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക