നീതിന്യായ മേഖലയ്ക്ക് വലിയ സംഭാവന നൽകിയ ജസ്റ്റിസ് കെകെ ഉഷയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതി ജഡ്ജി എന്ന നിലയിലും ചീഫ് ജസ്റ്റിസ് എന്ന നിലയിലും മികച്ച പ്രവർത്തനമാണ് അവർ നടത്തിയത്. സ്ത്രീകളുടെ പ്രശ്നങ്ങളെ സ്ത്രീപക്ഷ കാഴ്ചപ്പാടോടെ തന്നെ കണ്ട് അവർ ഇടപെടലുകൾ നടത്തിയിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സൗമ്യവും സമഭാവനയോടെയുള്ള പെരുമാറ്റവും അവരുടെ സവിശേഷതയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലൈഫ് മിഷൻ ക്രമക്കേട് : യു വി ജോസിനെ ചോദ്യം ചെയ്ത് വിട്ടയച്ചു
കൊച്ചിയിൽ വച്ചാണ് അന്ത്യം. 1991 മുതൽ 2001 വരെ ഹൈക്കോടതിയിൽ പ്രവർത്തിച്ചു. 2000-2001 വർഷത്തിൽ ചീഫ് ജസ്റ്റിസായി. അഭിഭാഷകയായി പ്രവർത്തിച്ച ശേഷം ജഡ്ജിയാവുകയും ചീഫ് ജസ്റ്റിസാവുകയും ചെയ്ത ആദ്യ വനിതയാണ് ഉഷ. വിരമിച്ച ശേഷം 2001-2004 കാലഘട്ടത്തിൽ കസ്റ്റംസ്, സെൻട്രൽ എക്സൈസ് ട്രിബ്യൂണൽ ചെയർപേഴ്സൺ ആയിരുന്നു കെ കെ ഉഷ.
കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരായ സമരത്തിൽ നിന്ന് ഒരടി പിന്മാറില്ലെന്ന് രാഹുൽ ഗാന്ധി
പ്രതികരിക്കാൻ ഇവിടെ എഴുതുക