അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യക്കും അടുത്താണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ പല ട്വീറ്റുകളും ട്രംപിനെ പരാമർശിച്ചുള്ളതായി. പലരും ഇരുവരും വേഗത്തിൽ രോഗമുക്തരാകട്ടെ എന്നാശംസിക്കുമ്പോൾ മറ്റു ചിലർ കോവിഡ് ബാധിച്ച് ട്രംപ് മരിക്കണമെന്നാണ് കുറിയ്ക്കുന്നത്.
ഇത്തരം ട്വീറ്റുകൾ നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിയ്ക്കുമെന്ന് ട്വിറ്റർ അറിയിച്ചു. ട്രംപ് കോവിഡ് ബാധിതനായി മരിക്കട്ടെ എന്നൊന്നും ട്വീറ്റ് ചെയ്യാൻ നിങ്ങൾക്ക് ഇനി സാധിക്കില്ലെന്നും അങ്ങനെ ആഗ്രഹിച്ച് ട്വീറ്റ് ചെയ്യുന്നവരെ നീക്കം ചെയ്യുമെന്നും ട്വിറ്റർ വ്യക്തമാക്കി. അതേസമയം, ഓരോ ട്വീറ്റിനെതിരെയും നടപടിയെടുക്കുകയല്ല, ഒട്ടോമാറ്റിക് സംവിധാനത്തിലൂടെയല്ലാതെ വ്യക്തമായ ഉദ്ദേശത്തോടെ ആഹ്വാനം നടത്തുന്നവയോ ലോകത്ത് അപകടമുണ്ടാക്കുകയോ ചെയ്യുന്ന ട്വീറ്റുകൾ നീക്കം ചെയ്യുകയാണ് ട്വിറ്റർ.
ഡൽഹി കലാപക്കേസ് ; ജയിലില്‍ ഉമര്‍ ഖാലിദിന് സുരക്ഷയൊരുക്കണമെന്ന് കോടതി
പ്രതികരിക്കാൻ ഇവിടെ എഴുതുക