മലപ്പുറം: മാപ്പിളപ്പാട്ട് ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് 16 കാരനെ പലയിടങ്ങളിൽ കൊണ്ടുനടന്ന് ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകർ അറസ്റ്റിൽ. മലപ്പുറം ജില്ലയിൽ കാടാമ്പുഴയിലാണ് സംഭവം. വിഷയത്തിൽ മദ്രസ്സയിൽ ദഫ് മുട്ട് പഠിപ്പിക്കാൻ വന്ന രണ്ട് പേർക്കെതിരെ പോലീസ് പോക്സോ വകുപ്പ് അടക്കം ചുമത്തി കേസെടുത്തു.
കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് അറസ്റ്റിലായത് ബി.ജെ.പിയുടെ ഐടി സെല്‍ കോ- ഓര്‍ഡിനേറ്റര്‍
അബ്ദുള്‍ റസാഖ്, ഷാഫി എന്നിവര്‍ക്ക് എതിരെ ആണ് കാടാമ്പുഴ പൊലീസ് കേസ് എടുത്തിട്ടുള്ളത്. പോക്സോ പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്തെങ്കിലും രണ്ട് പേരും ഒളിവിലാണ്. ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് കുട്ടിയെ ഇവര്‍ വിവിധ ഇടങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.
2017 ഫെബ്രുവരിയില്‍ തൃശ്ലൂര്‍ അമല ആശുപത്രിക്കടുത്തുള്ള ലോഡജ് മുറിയിലും കൊണ്ടോട്ടിയിലും വെച്ചാണ് പല തവണ കുട്ടി പീഡനത്തിനിരയായത്. പിന്നീട് അവരില്‍ നിന്നും രക്ഷപ്പെട്ട കുട്ടി ഇവരുടെ കൂടെ പോകാതെ മാറി നിന്നു.
ഈ അടുത്ത ദിവസം ആണ് കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗികതിക്രമ ബോധവല്‍ക്കരണ വീഡിയോ കണ്ടത്. അതിനെ തുടര്‍ന്നാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. പിന്നീട് വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നുവെന്ന് കാടാമ്ബുഴ പൊലീസ് അറിയിച്ചു.
സമാനമായ രീതിയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പീഡനത്തിനിരയായതായാണ് സൂചന. പ്രതികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതം ആക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക