കാട്ടാനയുടെ ആക്രമണത്തിൽ ഏഴാം ക്ലാസ്സുകാരൻ മരിച്ചു. തിരുവനന്തപുരത്താണ് സംഭവം നടന്നത്. അമ്പൂരി പേരങ്കല്‍ സെറ്റില്‍മെന്റിലെ ഷിജുവാണു കാട്ടാനാക്രമണത്തിൽ മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ മൂന്നുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനത്തില്‍ മരുന്നും വിറകും ശേഖരിക്കാനായാണ് ഷിജുവും മൂന്ന് സുഹൃത്തുക്കളും പോയത്. എന്നാൽ ഇവർ ആനക്ക് മുന്നിൽപ്പെടുകയായിരുന്നു.
ആനയുടെ തുമ്പിക്കൈയില്‍ അകപ്പെട്ട ഷിജുവിനെ ആന ചുഴറ്റിയെറിഞ്ഞു. കൂട്ടുകാർ ഷിജുവിനെ ആനയുടെ മുന്നില്‍ നിന്ന് എടുത്ത് മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. മറ്റുള്ളവര്‍ അതേസമയം ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. മ്പൂരി പേരങ്കല്‍ സെറ്റില്‍മെന്റ് കോളനിയിലെ ഗോപു-ബിന്ദു ദമ്പതികളുടെ ഇളയ മകനാണ് മരിച്ച ഷിജു. വനം വകുപ്പിന്റെ ബോട്ടില്‍ ഇവരെ ഇക്കരെയെത്തിച്ച ശേഷം ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഭയത്തോടെയാണ് ഓരോ നിമിഷവും തള്ളി നീക്കുന്നത്; ഗ്രാമം വിടാനൊരുങ്ങി ഹത്രാസ് പെൺകുട്ടിയുടെ കുടുംബം
പ്രതികരിക്കാൻ ഇവിടെ എഴുതുക