തൃശൂര്‍: കാര്‍ ഓട്ടം വിളിച്ച് ഡ്രൈവറെ കൊന്ന ശേഷം വണ്ടി തട്ടിയെടുത്ത കേസില്‍ രണ്ട് പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തവും കഠിനതടവും. കൂടാതെ 17 വര്‍ഷം തടവും 3 ലക്ഷം രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു. തൃശൂര്‍ പട്ടിക്കാട് താണിപ്പാടം സ്വദേശി അനൂപിന്റെ കൊലയാളികളെയാണ് കുറ്റക്കാരെന്ന കണ്ടെത്തി തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.
ഭയത്തോടെയാണ് ഓരോ നിമിഷവും തള്ളി നീക്കുന്നത്; ഗ്രാമം വിടാനൊരുങ്ങി ഹത്രാസ് പെൺകുട്ടിയുടെ കുടുംബം
2011 നവംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. സ്വന്തം വീടിന്റെ ആധാരം പണയപ്പെടുത്തി വാങ്ങിയ കാര്‍ കൊച്ചിയില്‍ വാടകയ്ക്ക് ഓടിച്ചായിരുന്നു ഇരുപത്തിയഞ്ചുകാരനായ അനൂപ് ജീവിച്ചിരുന്നത്. തൃശൂര്‍ പട്ടിക്കാട് താണിപ്പാടം ചിറ്റേത്ത് അബ്രഹാം, മേരി ദമ്ബതികളുടെ മകനായിരുന്നു. മലപ്പുറം സ്വദേശി നൗഫലും തിരുവനന്തപുരം കാഞ്ഞിരക്കുളം സ്വദേശി ബിജുവും അനൂപിന്റെ കാര്‍ കൊച്ചിയില്‍ നിന്ന് വടകരയിലേക്ക് ഓട്ടം വിളിച്ചു.
വണ്ടി തൃശൂര്‍ പുതുക്കാട് എത്തിയപ്പോള്‍ കഴുത്തില്‍ തോര്‍ത്തുമുണ്ട് ഉപയോഗിച്ച് കുരുക്കിട്ട് മുറുക്കി. ദേഹാമാസകലം കുത്തിപരുക്കേല്‍പിച്ചു. ദേഹത്ത് ഇരുപത്തിയേഴ് മുറിവുകളായിരുന്നു. മൃതദേഹം കുതിരാന്‍ ഇരുമ്ബുപാലത്തിന് സമീപമുള്ള കാട്ടില്‍ തള്ളി കൊലയാളികള്‍ കാറുമായി മുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക