ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗം നാളെ തുടങ്ങും. ഭിന്നതയും വിവാദങ്ങളും പുകയുന്നതിനിടെയാണ് യോഗം. തദ്ദേശ തെരഞ്ഞെുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ക്ക് രൂപം നല്‍കുക എന്നതാണ് പ്രധാന അജണ്ട എങ്കിലും മറ്റ് ചില പ്രശ്നങ്ങളാണ് പ്രധന വിഷയമായി ഉയരുക.
മഹിളാ മോര്‍ച്ചാ നേതാവ് സ്മിത മേനോൻ മന്ത്രി മുരളീധരന്റെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തതും എ. പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനാക്കിയതും ചര്‍ച്ചയായേക്കും. ബി.ജെ.പി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന ബി.ജെ.പിയില്‍ അമര്‍ഷം തുടരുകയാണ്.
ദേശീയ ഘടകത്തിലേക്ക് എത്തുമെന്ന് കരുതിയ കുമ്മനം രാജശേഖരനെയും ശോഭാ സുരേന്ദ്രനെയും തഴഞ്ഞ് എ. പി അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കിയതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
മിസോറാം ഗവര്‍ണറായിരുന്ന കുമ്മനത്തിന് തിരികെ എത്തിയ ശേഷം പാര്‍ട്ടിയില്‍ പ്രത്യേകിച്ച് ഒരു പദവിയും നല്‍കിയിരുന്നില്ല. ഗവര്‍ണറായി പോയ ശ്രീധരന്‍പിള്ളയ്ക്ക് പകരം കുമ്മനത്തെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്ന് ആര്.എസ്.എസ് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക